നിപ വൈറസ് ആടില്‍ നിന്നല്ല ! സംശയം വവ്വാലുകളിലേക്ക്

Webdunia
തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (08:17 IST)
നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ രോഗഉറവിടം കണ്ടെത്താന്‍ തീവ്രശ്രമം. കുട്ടിയുടെ വീട്ടിലെ ആടില്‍ നിന്നല്ല വൈറസ് പകര്‍ന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കുട്ടിക്ക് നിപ രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിനു മുന്‍പ് വീട്ടിലെ ആടിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീട്ടിലെ ആടാണോ വൈറസിന്റെ ഉറവിടമെന്ന സംശയവും ആരോഗ്യമന്ത്രി ഇന്നലെ പ്രകടിപ്പിച്ചു. എന്നാല്‍, ആടിന് രണ്ടര മാസം മുന്‍പാണ് രോഗം വന്നതെന്നും ഇപ്പോള്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തൊട്ടടുത്ത വീട്ടിലെ ആടുകള്‍ക്കൊന്നും ആരോഗ്യപ്രശ്‌നങ്ങളില്ല. വവ്വാലുകളും പന്നികളുമാണ് നിപ രോഗവാഹകര്‍. ഇന്ത്യയില്‍ പ്രധാനമായും വവ്വാലുകളില്‍ നിന്നാണ് നിപ വൈറസ് പടര്‍ന്നിരിക്കുന്നത്. നിപ രോഗവാഹകരുടെ പട്ടികയില്‍ ആട് ഉള്‍പ്പെടുന്നില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Assembly Elections: വട്ടിയൂര്‍ക്കാവില്‍ നിന്നും ആര്‍ ശ്രീലേഖ?, തീരുമാനം ദേശീയ നേതൃത്വത്തിന്റെ കയ്യില്‍, ബിജെപി സീറ്റുകളില്‍ ധാരണ

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments