Webdunia - Bharat's app for daily news and videos

Install App

മന്ത്രവാദി ചമഞ്ഞു നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയ ആൾ പിടിയിലായി

എ കെ ജെ അയ്യര്‍
ചൊവ്വ, 27 ഡിസം‌ബര്‍ 2022 (16:05 IST)
തിരുവനന്തപുരം: മന്ത്രവാദി ചമഞ്ഞു നഗ്നദൃശ്യങ്ങൾ കൈക്കലാക്കി ജ്യോത്സ്യൻ ചമഞ്ഞ ആൾ പിടിയിലായി. കള്ളിക്കാട് മുണ്ടവൻകുന്നു സുബീഷ് ഭവനിൽ സുബീഷ് എന്ന 37 കാരണാണ് തിരുവനന്തപുരം റൂറൽ എസ്.പി പി.ഡി.ശിൽപയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.  

സമൂഹ മാധ്യമത്തിൽ മന്ത്രവാദിനി എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് യുവതിയുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം ഇയാൾ പ്രചരിപ്പിച്ചത്. ജാതകദോഷം ഒഴിവാക്കാമെന്നുള്ള വാഗ്ദാനം നൽകിയാണ് ഈ ചിത്രങ്ങൾ കൈക്കലാക്കിയത്. നെയ്യാർഡാമിലെ യുവതിയുടെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷിച്ചശേഷം പ്രതിയെ പിടികൂടിയത്.

ഇയാൾ ആനി ഫിലിപ്പ്, സിന്ധു എന്നീ പേരുകളിൽ മന്ത്രവാദിനി എന്ന രീതിയിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ തുടങ്ങിയ ശേഷമാണ് യുവതിയുമായി പരിചയപ്പെട്ടതും പിന്നീട് ഇവരുടെ ഭർത്താവും കുഞ്ഞും മരിക്കും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാൾ നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയത്. പിന്നീട് പണം ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ ഈ ദൃശ്യങ്ങൾ ഭർത്താവിനെയും സുഹൃത്തുക്കളെയും കാണിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സാംബയിലെ ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്, ഏഴ് ജെയ്ഷെ ഭീകരരെ വധിച്ചു

K.Sudhakaran: പടിയിറങ്ങുമ്പോഴും സതീശനു ചെക്ക് വെച്ച് സുധാകരന്‍; രാജിഭീഷണി നടത്തി, ഒടുവില്‍ സണ്ണി ജോസഫ് !

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: കണ്‍ട്രോള്‍ റൂം തുറന്ന് സംസ്ഥാന സര്‍ക്കാര്‍, അതിര്‍ത്തി സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക് ബന്ധപ്പെടാം

തെളിവു ശേഖരിച്ചത് നിരവധി കേസുകള്‍ക്ക്; ഒടുവില്‍ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി കേരള പോലീസിലെ മാളു

India vs Pakistan Conflict, Fake News: ആ വീഡിയോ മൂന്ന് വര്‍ഷം മുന്‍പത്തെ, കറാച്ചിയിലും ആക്രമണമില്ല; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി

അടുത്ത ലേഖനം
Show comments