അമിത നിരക്ക് : കൊല്ലം റയിൽവേ ക്യാന്റീന് 22000 പിഴ

എ കെ ജെ അയ്യർ
ഞായര്‍, 23 ജൂണ്‍ 2024 (10:58 IST)
കൊല്ലം: ഭക്ഷണത്തിനു അമിത നിരക്ക് ഈടാക്കിയ സംഭവത്തിൽ കൊല്ലം റയിൽവേ ക്യാന്റീൻ ഉടമയ്ക്ക് 22000 രൂപാ പിഴ വിധിച്ചു. ക്യാന്റീനിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ ദക്ഷിണ മേഖലാ ജോയിന്റ് കൺട്രോളർ സി.ഷാമോൻ നിർദ്ദേശം നൽകിയത് അനുസരിച്ചു നടത്തിയ പരിശോധനയിലാണ് സംഗതി സ്ഥിരീകരിച്ചത്.ഇദ്ദേഹത്തിന്റെ പരിശോധനയിൽ ചായയ്ക്ക് അമിത വില ഈടാക്കുന്നതായും ചായയുടെ അളവിൽ കുറവുള്ളതായും കണ്ടെത്തി.
 
150 മില്ലിലിറ്റർ ചായയ്ക്ക് ടീ ബാഗ് ഇല്ലാതെ 5 രൂപയും ടീബാഗോട് കൂടിയ ചായയ്ക്ക് 10 രൂപയുമാണ് ഐ.ആർ.സി.ടി.സി നിരക്ക്. എന്നാൽ പരിശോധന ഇല്ലാത്ത സമയങ്ങളിൽ ടീ ബാഗ് ഇല്ലാത്ത ചായയ്ക്കും പത്ത് രൂപാ ഈടാക്കിയതായും ചായയുടെ അളവിൽ കുറവുള്ളതായും കണ്ടെത്തി.
 
തുടർന്നാണ് ഐ.ആർ.സി.ടി.സി ക്യാന്റീൻ നടത്തിപ്പുകാരനായ ഇടനിലക്കാരൻ ലൈസന്സിക്ക് എതിരെ കേസ് ചാർജ്ജ് ചെയ്തത്. തുടർന്ന് കേസ് ഒഴിവാക്കാനായി രാജി ഫീസ് ഇനത്തിൽ 22000 രൂപാ അടയ്ക്കുകയായിരുന്നു. കൊല്ലം അസിസ്റ്റന്റ് കൺട്രോളർ കെ.ജി. സുരേഷ് കുമാർ, കൊട്ടാരക്കര ഇൻസ്‌പെക്ടർ എസ്.ആർ.അതുൽ, ഇൻസ്‌പെക്ഷൻ അസിസ്റ്റന്റ് ജെ.ഉണ്ണിപ്പിള്ള എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തി പിഴ ഈടാക്കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments