പത്മപുരസ്‌ക്കാരത്തിന് കേരളത്തിന്റെ ശുപാര്‍ശ പട്ടികയില്‍ ഇത്തവണയും ശ്രീകുമാരന്‍ തമ്പിയില്ല; പട്ടികയില്‍ എംകെ സാനുവും ബെന്യാമിനും ഇടം നേടി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 2 ഫെബ്രുവരി 2024 (14:35 IST)
പത്മപുരസ്‌ക്കാരത്തിന് കേരളത്തിന്റെ ശുപാര്‍ശ പട്ടികയില്‍ ഇത്തവണയും ശ്രീകുമാരന്‍ തമ്പിയില്ലായിരുന്നു. അതേസമയം സാഹിത്യകാരന്മാരായ എംകെ സാനു, ബെന്യാമിന്‍, ടി പന്മനാഭന്‍, സി രാധാകൃഷ്ണന്‍ എന്നിവര്‍ ഇടം നേടിയിരുന്നു. ആകെ കേരളം ശുപാര്‍ശ ചെയ്ത 19 പേരില്‍ 3 പേര്‍ ക്രിസ്തീയപുരോഹിതന്മാര്‍ ആയിരുന്നു. കേന്ദ്രം ഇത്തവണ പത്മശ്രീ നല്‍കയവരില്‍ ശിവഗിരി നാരായണ ഗുരുകുലത്തിലെ മുനിനാരായണ പ്രസാദാണ് ഉള്‍പ്പെട്ടത്.
 
പത്മഭൂഷണിനായി കേരളം നിര്‍ദ്ദേശിച്ചതില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മീസ് കാതോലിക്കാ ബാവ യും ഉള്‍പ്പെട്ടിരുന്നു. മമ്മൂട്ടി, ഷാജി എന്‍.കരുണ്‍, പി.ആര്‍.ശ്രീജേഷ് എന്നിവരുടെ പേരും പത്മഭൂഷണില്‍ ഉണ്ടായിരുന്നു. പത്മവിഭൂഷണ്‍ പുരസ്‌കാരത്തിനായി കേരളം നിര്‍ദേശിച്ചത് എം.ടി.വാസുദേവന്‍ നായരെ മാത്രമാണ്. കലാരംഗത്തുനിന്ന് മൂന്നു പേരെയാണ് സംസ്ഥാന സര്‍ക്കാര്‍ ശൂപാര്‍ശ ചെയ്തത്. ഫാ. പോള്‍ പൂവത്തിങ്കലിനെയും സൂര്യകൃഷ്ണ മൂര്‍ത്തിയെയും സദനം കൃഷ്ണന്‍കുട്ടിയേയും നിര്‍ദേശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments