Webdunia - Bharat's app for daily news and videos

Install App

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ജോസഫ് ചിരിച്ചു, സന്തോഷിച്ചു; തന്നെ തോല്‍പ്പിച്ചത് പിജെ എന്ന് ജോസ് ടോം

മെര്‍ലിന്‍ സാമുവല്‍
ശനി, 28 സെപ്‌റ്റംബര്‍ 2019 (18:36 IST)
പാലാ ഉപതെരഞ്ഞെടുപ്പിലെ തോല്‍‌വിക്ക് കാരണം പിജെ ജോസഫാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജോസ് ടോം.

തെരഞ്ഞെടുപ്പില്‍ ജോസഫിന്റെ അജണ്ടയാണ് നടന്നത്. ഒരു എം എല്‍ എ കൂടി വന്നാല്‍ ജോസ് കെ മാണി വിഭാഗത്തിന് പാര്‍ട്ടിയില്‍ മേല്‍‌ക്കൈ ഉണ്ടാകും. അത് തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത്. തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ജോസഫ് ചിരിച്ചും സന്തോഷിച്ചുമാണ് മാധ്യമങ്ങളെ കണ്ടെതെന്നും ജോസ് ടോം തുറന്നടിച്ചു.

പാര്‍ട്ടി ചിഹ്നമായ രണ്ടി ചോദിച്ചെങ്കിലും ജോസഫ് ആവശ്യം തള്ളി. ഇതോടെയാണ് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ജോസഫും അദ്ദേഹത്തിന്റെ പ്രവര്‍ത്തകരും വിട്ടു നിന്നു. ഇതോടെ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം ലഭിക്കുകയും ചെയ്‌തുവെന്നും ജോസ് ടോം പറഞ്ഞു.

വോട്ടെടുപ്പ് ദിനത്തില്‍ ജോയ് എബ്രഹാം നടത്തിയ പ്രസ്‌താവന തിരിച്ചടിയായി. താന്‍ പള്ളിയില്‍ പോകാറില്ലെന്നും സഭാ വിശ്വാസിയല്ലെന്നുമുള്ള പ്രചാരണത്തിന്റെ ഉറവിടം ജോസഫ് വിഭാഗം നേതാക്കളായിരുന്നു. പാലായിലെ പരിപാടിയില്‍ ജോസഫിനെതിരെ പ്രവര്‍ത്തകര്‍ കൂവിയപ്പോള്‍ ജോസ് അത് തടഞ്ഞിരുന്നുവെന്നും ജോസ് ടോം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments