Webdunia - Bharat's app for daily news and videos

Install App

സമരം നിർത്തിയെന്ന് പറഞ്ഞവർ പിന്നെ രണ്ടാമത് വന്ന് ഒപ്പിട്ടതെന്തിന്? എസ് എഫ് ഐയ്ക്കെതിരെ രുക്ഷവിമർശനവുമായി പന്ന്യൻ രവീന്ദ്രൻ

''ലോ കോളേജ് നിയന്ത്രിക്കുന്നത് ഒരു ഭീകരി'' - പന്ന്യൻ രവീന്ദ്രൻ

Webdunia
ശനി, 11 ഫെബ്രുവരി 2017 (08:52 IST)
ലോ കോളേജ് വിഷയത്തിൽ സി പി എമ്മിനെതിരേയും എസ് എഫ് ഐയ്ക്കെതിരേയും രൂക്ഷവിമർശനവുമായി സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. ചിലര്‍ക്ക് അവര്‍ ചെയ്താല്‍ മാത്രമേ എല്ലാം ശരിയാവുകയുള്ളുവെന്ന നയമാണ് ഇപ്പോൾ ചിലർ കാണിക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി. 
 
ലോ അക്കാദമി പ്രശ്‌നത്തില്‍ ചിലരുടെ സംശയരോഗം ഇനിയും തീര്‍ന്നിട്ടില്ല. വിദ്യാര്‍ത്ഥി സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവരുമായി കൈകോര്‍ത്തുവെന്നാണ് ചിലര്‍ ആരോപിക്കുന്നത്. വിദ്യാഭ്യാസമന്ത്രി ചര്‍ച്ച വിളിച്ചപ്പോള്‍ ഒരു സംഘടന പറഞ്ഞു, ഞങ്ങള്‍ സമരം നിര്‍ത്തിയെന്ന്. എങ്കില്‍ പിന്നീട് വിളിച്ച ചര്‍ച്ചയില്‍ ഒപ്പിടാന്‍ എന്തിന് അവര്‍ വന്നു. ഇപ്പോള്‍ ചിലര്‍ പറയുന്നു, ഇത് ഞങ്ങളുടെ പരാജയമാണെന്ന്. ഒരു തര്‍ക്കത്തിന്റെയും കാര്യമില്ലെന്ന് അദ്ദേഹം പറയുന്നു.
 
നമ്മുടെ രാഷ്ട്രീയത്തെക്കുറിച്ച് നമുക്ക് പൂര്‍ണബോധ്യമുണ്ട്. അലിഞ്ഞുപോകുന്ന, രാഷ്ട്രീയമല്ല, അനുഭവ സമ്പത്തുളള രാഷ്ട്രീയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. ഇന്റേണല്‍ മാര്‍ക്കിന്റെ കാര്യത്തില്‍ ഒരു കുട്ടിയും പീഡിപ്പിക്കപ്പെടാന്‍ പാടില്ല, കുട്ടികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കാന്‍ പാടില്ല . നെഹ്‌റു കോളേജ് നിയന്ത്രിക്കുന്നത് ഗുണ്ടകളാണ്. തിരുവനന്തപുരം ലോ അക്കാദമിയില്‍ ആകട്ടെ, ഭീകരനല്ല, ഭീകരിയാണ് പ്രഥമസ്ഥാനം കൈയ്യാളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments