Webdunia - Bharat's app for daily news and videos

Install App

വ്യാജ പാസ്‌പോർട്ടുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ളാദേശ് പൗരൻ പിടിയിൽ

Webdunia
ഞായര്‍, 13 ഓഗസ്റ്റ് 2023 (12:37 IST)
തിരുവനന്തപുരം: വ്യാജ പാസ്‌പോർട്ടുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ളാദേശ് പൗരൻ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പിടിയിലായി. ബംഗ്ളാദേശ് സ്വദേശിയായ ആപ്പിൾബർവാ എന്ന 24 കാരനാണ് എമിഗ്രെഷൻ വകുപ്പിന്റെ പിടിയിലായത്.
 
വ്യാജ രേഖകൾ ചമച്ചു നേടിയ ഇന്ത്യൻ പാസ്‌പോർട്ടുമായി ശ്രീലങ്കയിലേക്ക് കടക്കാനായിരുന്നു ഇയാൾ തിരുവനന്തപുരം വിമാന താവളത്തിൽ എത്തിയത്. പശ്ചിമ ബംഗാൾ സ്വദേശി റോയ് സന്തോഷ് ചന്ദ്രൻ എന്ന പേരിൽ പാസ്പോർട്ട് സംഘടിപ്പിച്ചായിരുന്നു ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്.
 
ആദ്യം ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോയിലേക്കും അവിടെ നിന്ന് മറ്റൊരു വിദേശ രാജ്യത്തേക്കും കടക്കാനായിരുന്നു ഇയാളുടെ ഉദ്ദേശം. എമിഗ്രെഷൻ വകുപ്പിൽ നടന്ന പരിശോധനയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാളുടെ ആധാർ കാർഡ് പരിശോധിച്ചപ്പോൾ രണ്ടിലും വ്യത്യസ്തമായ വിലാസങ്ങളായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബംഗ്ളാദേശ് പൗരനാണെന്നു കണ്ടെത്തിയത്. ഇയാളെ വലിയതുറ പൊലീസിന് കൈമാറി. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

70-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയ്ക്ക് സ്‌പോണ്‍സറായി റമ്മി കള്‍ച്ചര്‍; മികച്ച ക്യാപ്റ്റന് സ്‌കില്‍ അവാര്‍ഡും

റോഡരുകിൽ മാലിന്യം തള്ളിയ ലോറിക്ക് 50000 രൂപാ പിഴ

ആശുപത്രിക്കുള്ളില്‍ വച്ച് ഡോക്ടറെ വെടിവെച്ചുകൊന്നു

ഇസ്രായേലിനെ പ്രതിരോധിക്കാൻ അറബ് രാജ്യങ്ങളുടെ പിന്തുണ തേടി ഇറാൻ, മേഖലയിലെ പ്രതിസന്ധി ഇന്ത്യയേയും ബാധിക്കും

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും കൂട്ടിലാക്കി

അടുത്ത ലേഖനം
Show comments