എല്ലാം ആസൂത്രിതം ! അനീഷ് രാത്രിയില്‍ വീട്ടില്‍ വരാറുണ്ടെന്ന് മനസിലാക്കി ലാലന്‍; ആക്രമിക്കാനായി ഉറങ്ങാതിരുന്നു

Webdunia
ശനി, 1 ജനുവരി 2022 (08:47 IST)
തിരുവനന്തപുരം പേട്ടയില്‍ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്ന് അന്വേഷണസംഘം. അനീഷ് ഇടയ്ക്കിടെ രാത്രികളില്‍ തന്റെ വീട്ടില്‍ വരാറുണ്ടെന്ന് പ്രതിയായ സൈമണ്‍ ലാലന്‍ മനസിലാക്കി. അനീഷിനെ കൊലപ്പെടുത്താന്‍ സൈമണ്‍ ലാലന്‍ ഉറങ്ങാതെ ഇരിക്കുകയായിരുന്നു. ക്രിസ്മസ്-പുതുവത്സരാഘോഷത്തിനിടെ അനീഷ് എത്തിയേക്കുമെന്ന നിഗമനത്തില്‍ ലാലന്‍ രാത്രിയില്‍ ഉറങ്ങാതെ കാത്തിരുന്നതായും പൊലീസ് പറയുന്നു.
 
ചൊവ്വാഴ്ച രാത്രി അനീഷിന്റെ ഫോണില്‍ നിന്ന് രാത്രി 1.37 വരെ പെണ്‍സുഹൃത്തിന്റെ ഫോണിലേക്ക് കോളുകള്‍ വന്നിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു ശേഷമായിരിക്കാം അനീഷ് സൈമണ്‍ ലാലന്റെ വീട്ടിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം. ഉറങ്ങാതിരിക്കുകയായിരുന്ന സൈമണ്‍ ലാലന്‍ അനീഷിനെ മനപ്പൂര്‍വ്വം ആക്രമിക്കുകയായിരുന്നു. വാക്കുതര്‍ക്കത്തിനിടെ സൈമണ്‍ ലാലന്‍ അനീഷിന്റെ നെഞ്ചില്‍ കുത്തി. അനീഷ് കുത്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിറകിലും കുത്തി മരണം ഉറപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കരുതുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് പക്ഷിപ്പനി: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

'ബിജെപി വളരുകയാണ്, 30 സീറ്റുകള്‍ ഉറപ്പാണ്, ക്രിസ്ത്യന്‍ വോട്ടുകളും ലഭിക്കും': അനില്‍ ആന്റണി

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി

അമേരിക്ക ഒരുങ്ങുന്നത് ഖാർഗ് ദ്വീപ് പിടിച്ചടുക്കാനോ?, സൈനിക സന്നാഹങ്ങൾ ശക്തമാക്കിയതിൽ ആശങ്ക ശക്തമാകുന്നു

ഉയര്‍ന്ന വില നല്‍കി ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിക്കൂട്ടുന്നു; ഏപ്രില്‍ മാസത്തെ വിതരണത്തിനായി വാങ്ങിയത് ആറുകോടി ബാരല്‍

അടുത്ത ലേഖനം
Show comments