മുസ്ലീങ്ങൾക്ക് കിട്ടിവന്ന ആനുകൂല്യം സർക്കാർ ഇല്ലാതാക്കി: ആഞ്ഞടിച്ച് കുഞ്ഞാലിക്കുട്ടി

Webdunia
വ്യാഴം, 15 ജൂലൈ 2021 (19:01 IST)
ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പ് ആനുപാതം പുനഃക്രമീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ മുസ്ലീം ലീഗ്. മുസ്ലീം വിഭാഗത്തിന് ലഭിച്ചുവന്ന ആനുകൂല്യങ്ങൾ സർക്കാർ റാദ്ദാക്കിയെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംഎൽഎ‌യുമായ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
 
സച്ചാർ കമ്മീഷന്റെ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി മുസ്ലീം വിഭാഗത്തിന്  ലഭിക്കേണ്ടിയിരുന്ന ആനുകൂല്യം സർക്കാർ ഇല്ലാതാക്കി. മറ്റ് സംസ്ഥാനങ്ങളിൽ ഈ ആനുകൂല്യം മുസ്ലീമുകൾക്ക് ലഭിക്കുന്നുണ്ട്. സച്ചാർ കമ്മീഷനേക്കാൾ ആനുകൂല്യങ്ങൾ ലഭിക്കാനാണ് പാലോളി കമ്മിറ്റിയെ കൊണ്ടുവന്നതെന്ന് പറഞ്ഞ ഇടത് സർക്കാർ അതിനെ 80:20 ആക്കി മാറ്റി. എന്നിട്ട് ഒരു വിഭാഗത്തിന് 80ഉം മറ്റൊന്നിന് 20 മാത്രമെയുള്ളുവെന്ന് ചർച്ചയുണ്ടാക്കി.
 
സചാർ കമ്മീഷൻ പരിഗണിച്ച് മുസ്ലീങ്ങൾക്ക് ആനുകൂല്യം നൽകുകയും മറ്റ് ന്യൂനപക്ഷങ്ങൾക്ക് മറ്റൊരു സ്കീം കൊണ്ടുവരികയുമാണ് ചെയ്യേണ്ടത്. അതിന് പകരം ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

അടുത്ത ലേഖനം
Show comments