Webdunia - Bharat's app for daily news and videos

Install App

പോക്സോ കേസ്: പതിമൂന്നുകാരനെ ചികിത്സിച്ച മനോരോഗവിദഗ്ദ്ധനു തടവ് ശിക്ഷ

എ കെ ജെ അയ്യര്‍
ശനി, 5 ഫെബ്രുവരി 2022 (19:22 IST)
തിരുവനന്തപുരം: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മനോരോഗ വിദഗ്ദ്ധൻ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി പ്രതിക്ക് ആറ്‌ വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. . തിരുവനന്തപുരത്തെ പ്രസിദ്ധ മനോരോഗ വിദഗ്ധനായ ഡോ.ഗിരീഷിനെയാണ് (58) കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതും ശിക്ഷ വിധിച്ചതും. ഒരു വർഷം പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. .

പഠനത്തിൽ ശദ്ധയില്ലെന്നു കണ്ട് സ്‌കൂൾ അധ്യാപകർ അറിയിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് കുട്ടിയെ മനോരോഗ വിദഗ്ദ്ധൻ പീഡനത്തിരു ഇരയാക്കിയത്. പീഡന വിവരം പുറത്തു പറയരുതെന്നും ഭീഷണിപ്പെടുത്തി. എന്നാൽ മകൻ ഭയന്നിരിക്കുന്നതു കണ്ട മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് കുട്ടി വിവരം പുറത്തു പറഞ്ഞത്.

2017 ഓഗസ്റ്റ് പതിനാലിന്  പ്രതിയുടെ മണക്കാട്ടുള്ള തണൽ എന്ന സ്വകാര്യ ക്ലിനിക്കിൽ നടന്ന ഈ സംഭവത്തോട് അനുബന്ധിച്ചുള്ള പരാതിയിലാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ, മനോരോഗ വിദഗ്ധൻ കുറ്റക്കാരനാണെന്നു വിധിച്ചത്. സംഭവ സമയത്ത് പ്രതി സർക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

ഫോർട്ട് പൊലീസാണ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. ഇതിനു പുറമെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. ഈ കേസും വിചാരണ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. മുമ്പ് ചികിത്സയ്ക്ക് എത്തിയ വിവാഹിതയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇയാൾ പ്രതിയായിരുന്നു. എന്നാൽ സംഭവം ഒത്തുതീർപ്പാക്കിയതോടെ അന്ന് അയാൾ ശിക്ഷിക്കപ്പെടാതെ രക്ഷപെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments