അപമാനിച്ചു പുറത്താക്കിയ പോലെ, പോരാട്ടങ്ങളില്‍ പാര്‍ട്ടി ഒപ്പം നിന്നില്ല; അതൃപ്തിയുമായി ചെന്നിത്തല

Webdunia
വെള്ളി, 28 മെയ് 2021 (16:24 IST)
പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് പുറത്താക്കിയതില്‍ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കിയതില്‍ അപമാനിതനായെന്നാണ് ചെന്നിത്തല പറയുന്നത്. മാറ്റുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കില്‍ സ്വയം പിന്മാറാന്‍ തയ്യാറായിരുന്നു എന്നാണ് ചെന്നിത്തലയുടെ വിശദീകരണം. അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ചെന്നിത്തല കത്ത് നല്‍കി. സര്‍ക്കാരിനെതിരായ പോരാട്ടങ്ങളില്‍ പാര്‍ട്ടിയില്‍ നിന്ന് തനിക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നും ചെന്നിത്തലയ്ക്ക് പരാതിയുണ്ട്. 
 
വീണ്ടും പ്രതിപക്ഷ നേതാവ് ആകാന്‍ അവസരം ലഭിക്കുമെന്നായിരുന്നു ചെന്നിത്തല വിചാരിച്ചിരുന്നത്. എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും തന്നെ പിന്തുണയ്ക്കുമെന്നായിരുന്നു ചെന്നിത്തല അവസാനം വരെ വിചാരിച്ചിരുന്നത്. എന്നാല്‍, ഐ ഗ്രൂപ്പിലെ എംഎല്‍എമാര്‍ പോലും ഹൈക്കമാന്‍ഡിനു മുന്നില്‍ നേതൃമാറ്റം വേണമെന്ന് നിലപാടെടുത്തു. ഇത് ചെന്നിത്തല പ്രതീക്ഷിച്ചിരുന്നില്ല. പാര്‍ട്ടിയില്‍ നിന്നു പോലും തന്നെ അപമാനിതനാക്കി ഇറക്കിവിടാന്‍ നീക്കം നടന്നതായാണ് ചെന്നിത്തല പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ അറസ്റ്റില്‍; കൊലപാതക കാരണം മാനസിക വിഭ്രാന്തി

കോഴിക്കോട് ഉറപ്പിച്ച് എല്‍ഡിഎഫ്; മേയര്‍ സ്ഥാനാര്‍ഥിയായി മുസാഫര്‍ അഹമ്മദ് പരിഗണനയില്‍

സ്ത്രീ സുരക്ഷയ്ക്കായി സായുധ പോലീസുകാര്‍: രാത്രി ട്രെയിനുകളില്‍ റെയില്‍വേ പോലീസിന് തോക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കണമെന്ന് കേരളം

Pinarayi Vijayan: പിണറായി വിജയന്‍ മത്സരിക്കില്ല, തിരഞ്ഞെടുപ്പില്‍ നയിക്കും; 'തലമുറ മാറ്റം' പ്ലാന്‍ എ, വനിത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും പരിഗണനയില്‍

ശബരിമല സന്നിധാനത്ത് എസ്‌ഐടി സംഘത്തിന്റെ പരിശോധന; എന്‍ വാസു മൂന്നാം പ്രതി

അടുത്ത ലേഖനം
Show comments