Webdunia - Bharat's app for daily news and videos

Install App

രേഷ്മ ചാറ്റ് ചെയ്തിരുന്നത് ഒന്നിലേറെ യുവാക്കളോട്; 'അനന്തു' ജയിലില്‍ ?

Webdunia
തിങ്കള്‍, 12 ജൂലൈ 2021 (10:36 IST)
കൊല്ലം ചാത്തന്നൂരില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന രേഷ്മയുടെ ആണ്‍സുഹൃത്തുക്കളുടെ മൊഴിയെടുത്തു. രേഷ്മ ഫെയ്‌സ്ബുക്കില്‍ ചാറ്റ് ചെയ്തിരുന്ന ആണ്‍സുഹൃത്തുക്കളില്‍ ചിലര്‍ ജയിലില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനന്തു എന്ന് പേരുള്ള കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നു രേഷ്മ പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, ഈ അനന്തു ആരാണെന്ന് കണ്ടുപിടിക്കാനുള്ള പ്രയത്‌നത്തിലായിരുന്നു പൊലീസ്. കേസ് അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്ത രേഷ്മയുടെ ബന്ധുക്കളായ രണ്ട് യുവതികളാണ് അനന്തു എന്ന പേരില്‍ ചാറ്റ് ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതോടെ കേസ് അവസാനിച്ച നിലയില്‍ എത്തിയെങ്കിലും വീണ്ടുമൊരു ട്വിസ്റ്റ് സംഭവിച്ചു. അനന്തു എന്ന പേരുള്ള വേറെ ചിലരോടും രേഷ്മ ചാറ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന് ഇപ്പോള്‍ സംശയം. ഒന്നിലേറെ കാമുകന്‍മാര്‍ രേഷ്മയ്ക്ക് ഒരേ സമയം ഉണ്ടായിരുന്നതായും പൊലീസിന് സംശയമുണ്ട്. 
 
ക്വട്ടേഷന്‍ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അനന്തു പ്രസാദ് എന്നയാളുമായും രേഷ്മ ചാറ്റ് ചെയ്തിരുന്നു എന്നതിനു തെളിവുണ്ട്. ഇയാള്‍ വര്‍ക്കല സ്വദേശിയാണ്. എന്നാല്‍, ബിലാല്‍ എന്ന പേരിലാണ് ഇയാള്‍ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നതെന്നാണ് രേഷ്മയുടെ മൊഴി. അനന്തുവെന്ന പേരിലുള്ള കണ്ടില്‍ കൂടുതല്‍ ആളുകളോട് രേഷ്മയ്ക്ക് ഫെയ്‌സ്ബുക്ക് ബന്ധമുണ്ടായിരുന്നു എന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ച് സര്‍ക്കാര്‍

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, അച്ചിവീട്ടിലെ താമസം മാറ്റു, ശബരീനാഥന്റെ ദുഃഖവെള്ളി പോസ്റ്റില്‍ കോണ്‍ഗ്രസ് പൊങ്കാല

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നു; 32കാരി മക്കളെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

അടുത്ത ലേഖനം
Show comments