‘റിച്ചി’ വിവാദം പുതിയ തലത്തിലേക്ക്; രൂപേഷ് കേസിനൊരുങ്ങുന്നു

‘റിച്ചി’ വിവാദം പുതിയ തലത്തിലേക്ക്; രൂപേഷ് കേസിനൊരുങ്ങുന്നു

Webdunia
ചൊവ്വ, 12 ഡിസം‌ബര്‍ 2017 (13:30 IST)
നിവിന്‍ പോളി ചിത്രമായ റിച്ചിയെ വിമര്‍ശിച്ച സംവിധായകന്‍ രൂപേഷ് പീതാംബരനെതിരെ ചിത്രത്തിന്റെ  അണിയറ പ്രവര്‍ത്തകര്‍ പരാതി നല്‍കിയതിന് പിന്നാലെ പുതിയ നീക്കവുമായി രൂപേഷ് രംഗത്ത്.

റിച്ചിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്റെ ഇമേജ് മോശമാക്കാന്‍ നീക്കം നടത്തിയെന്ന് വ്യക്തമാക്കി മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനാണ് രൂപേഷ് പീതാംബരന്റെ തീരുമാനം. ചിത്രം പരാജയപ്പെട്ടതിന് കാരണം തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റാണെന്ന തരത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയ സാഹചര്യത്തിലാ‍ണ് അദ്ദേഹം ഇത്തരമൊരു നീക്കത്തിലേക്ക് തിരിഞ്ഞത്.

റിച്ചിയുടെ നിർമാതാക്കളായ ആനന്ദ് കുമാറും വിനോദ് ഷൊർണൂരുമാണ് ഫോർ യെസ് കമ്പനിയുടെ പേരിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ രൂപേഷ് പീതാംബരനെതിരേ പരാതി നൽകിയത്. ഇതേ തുടര്‍ന്നാണ് അദ്ദേഹം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്.

രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ചെയ്ത ‘ഉളിദവരു കണ്ടതെ’ എന്ന കന്നട ചിത്രത്തിന്റെ റീമേയ്ക്ക് ആയിരുന്നു റിച്ചി. എന്നാൽ ഒരു മാസ്റ്റർപീസ് ചിത്രത്തെ വെറും പീസാക്കി കളഞ്ഞു എന്നാണ് റിച്ചിക്കെതിരെ രൂപേഷ് ഉയർത്തിയ ആരോപണം. തുടര്‍ന്ന് രൂപേഷിനെതിരെ നിവിന്‍ ഫാന്‍‌സിന്റെ പ്രതിഷേധവും ശക്തമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

അടുത്ത ലേഖനം
Show comments