ശബരിമല ദര്‍ശനം: സര്‍ക്കാരിന്റെ തീരുമാനം സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പ സേവാസമാജം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

ശ്രീനു എസ്
വ്യാഴം, 11 ജൂണ്‍ 2020 (12:00 IST)
കൊവിഡ് ഭീതിയുള്ള സാഹചര്യത്തില്‍ ശബരിമല ദര്‍ശനം നടത്താന്‍ വിശ്വാസികളെ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പ സേവാസമാജം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അതേസമയം ഇന്നു ചേരുന്ന തന്ത്രിമാരുടെയും ദേവസ്വം ഭാരവാഹികളുടെയും യോഗത്തില്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അന്തിമതീരുമാനം സ്വീകരിക്കും.
 
മിഥുനമാസ പൂജയ്ക്കായി 14നാണ് ശബരിമല ക്ഷേത്രം തുറക്കുന്നത്. മാസപ്പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണര്‍ക്ക് തന്ത്രി മഹേഷ് മോഹനര് കത്ത് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നേരത്തേ തീരുമാനമെടുത്തത് തന്ത്രിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments