നിയുക്ത മേല്‍ശാന്തി വികെ ജയരാജ് പോറ്റി ശബരിമല സന്നിധിയില്‍

ശ്രീനു എസ്
ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (10:23 IST)
ശബരിമല ശ്രീ ധര്‍മ്മശാസ്താവിനെ തൊഴുതു വണങ്ങി നിയുക്ത മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി. ഇന്നലെ രാവിലെ 10 മണിയോടെയാണ് ശബരിമല നിയുക്ത മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ശബരിമല സന്നിധിയില്‍ എത്തിയത്. കലിയുഗവരദനെ തൊഴുതു വണങ്ങി, ശ്രീകോവിലില്‍ നിന്ന് പ്രസാദവും വാങ്ങിയ ശേഷം മാളികപ്പുറം ദേവിയുടെ അനുഗ്രഹത്തിനായി ക്ഷേത്ര ശ്രീകോവിലിന് മുന്നിലും സാഷ്ടാംഗം പ്രണമിച്ചു.പിന്നെ ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുമായി കൂടിക്കാഴ്ച നടത്തി തന്ത്രിയുടെ പാദങ്ങളില്‍ വീണ് അനുഗ്രഹവും വാങ്ങി.
 
ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരിയുമായും കീഴ്ശാന്തിയുമായും മറ്റ് പരികര്‍മ്മികളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം ജയരാജ് പോറ്റി മല ഇറങ്ങുകയായിരുന്നു. മക്കളായ ആനന്ദ്, അര്‍ജ്ജുന്‍ എന്നിവരും തന്റെ സഹായികളായ രണ്ടു പേരും ഡ്രൈവറും വി.കെ.ജയരാജ് പോറ്റിക്കൊപ്പം ശബരീശ ദര്‍ശനത്തിനായി എത്തിയിരുന്നു.നവംബര്‍ 15ന് ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറി വരുന്ന നിയുക്ത  മേല്‍ശാന്തിയെ നിലവിലെ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments