മകളാണ് പറഞ്ഞത് ഇനി ആ സ്കൂളിലേക്കില്ലെന്ന്, ഭൂമിക്കൊപ്പം: ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു പറയുന്നു

Webdunia
വ്യാഴം, 10 ജനുവരി 2019 (11:29 IST)
സാധാരണയായിരുന്ന ബിന്ദു തങ്കം കല്യാണിയുടെ ജീവിതം അസാധാരണമാം വിധം മാറി മറിഞ്ഞത് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ബിന്ദു ശബരിമലയിൽ ദർശനം നടത്തിയ ശേഷമാണ്. ബിന്ദുവിനും കുടുംബത്തിനും എതിരെ ഇപ്പോഴും പലയിടങ്ങളിലും പ്രതിഷേധസ്വരങ്ങൾ ഉയരുന്നുണ്ട്.
 
ഇതിന്റെ പേരിൽ ബിന്ദുവിന്റെ മകള്‍ക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ചതായി പരാതി ഉയർന്നിരുന്നു. പ്രവേശനം നല്‍കാമെന്ന് പറഞ്ഞ മാനേജ്‌മെന്റ് പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് പ്രവേശനം നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ബിന്ദു വ്യക്തമാക്കുന്നു.
 
അതേസമയം, മകൾ ഭൂമിക്കൊപ്പമാണ് താനെന്നുമെന്ന് ബിന്ദു പറയുന്നു. സാമൂഹ്യ ബഹിഷ്കരണത്തിന്റെയും അന്ത:സംഘർഷങ്ങളുടേയും നാളുകളിലൂടെയാണ് കടന്നു പോയ്ക്കോണ്ടിരിക്കുന്നത്. അഗളി സ്കൂളിൽ ഭൂമി പോകുന്നില്ല എന്നത് കുറേ സഹിച്ചതിനു ശേഷം മകൾ തന്നെ എടുത്ത തീരുമാനമായിരുന്നുവെന്ന് ബിന്ദു വ്യക്തമാക്കുന്നു. 
 
‘അവളുടെ സമാധാനമാണ് ഏറ്റവും പ്രധാനമായി തോന്നിയത്. അതു കൊണ്ടാണ് യുദ്ധത്തിന് നിൽക്കാതെ സമാധാനമായി മാറി നിൽക്കാൻ തീരുമാനിച്ചത്. അതു കൊണ്ട് തന്നെ ഭൂമി നേരിട്ട പ്രശ്നങ്ങളെ കുറിച്ച് ആരോടും ചർച്ച ചെയ്തതുമില്ല.‘- ബിന്ദു കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

അടുത്ത ലേഖനം
Show comments