Webdunia - Bharat's app for daily news and videos

Install App

കൊലപാതകത്തിന് ശേഷം ഷെറിൻ കുളിച്ച് വൃത്തിയായി, 12 മണിക്കൂർ കാറിൽ നാടും നഗരവും ചുറ്റി ; അപ്പോഴെല്ലാം കാറിൽ പിതാവിന്റെ മൃതദേഹവും ഉണ്ടായിരുന്നു

പിതാവിനെ കൊല്ലാൻ തോക്കിന്റെ ഗ്രിഗറിൽ വിരൽ ചലിപ്പിച്ചപ്പോഴോ അടുപ്പിച്ച് നാലുതവണ വെടിവെച്ചപ്പോഴോ ഷെറിന്റെ കൈകൾ വിറച്ചില്ല. നിശ്ചലമായ പിതാവിന്റെ മൃദദേഹവുമായി ഷെറിൻ കറങ്ങിയത് 12 മണിക്കൂർ. ചെങ്ങന്നൂരിലും തിരുവല്ലയിലുമെല്ലാം മൃതദേഹവുമായി ഷെറിൻ കറങ്ങി.

Webdunia
ചൊവ്വ, 31 മെയ് 2016 (17:06 IST)
പിതാവിനെ കൊല്ലാൻ തോക്കിന്റെ ഗ്രിഗറിൽ വിരൽ ചലിപ്പിച്ചപ്പോഴോ അടുപ്പിച്ച് നാലുതവണ വെടിവെച്ചപ്പോഴോ ഷെറിന്റെ കൈകൾ വിറച്ചില്ല. നിശ്ചലമായ പിതാവിന്റെ മൃദദേഹവുമായി ഷെറിൻ കറങ്ങിയത് 12 മണിക്കൂർ. ചെങ്ങന്നൂരിലും തിരുവല്ലയിലുമെല്ലാം മൃതദേഹവുമായി ഷെറിൻ കറങ്ങി.
 
പൊലീസിന്റെ നിഗമനപ്രകാരം വൈകിട്ട് നാലരയ്ക്കും അഞ്ചിനും ഇടയിലാണ് കൊല നടന്നത്. മൃതദേഹം പല ഭാഗങ്ങളിലായി ഉപേക്ഷിച്ച് കഴിഞ്ഞപ്പോൾ സമയം പിറ്റേന്ന് പുലർച്ചെ നാലര. എങ്കിൽ ഏകദേശം12 മണിക്കു നേരം പിതാവിന്റെ മൃതദേഹവുമായി ഷെറിൻ നാടും നഗരവും ചുറ്റി നടന്നു.
 
ഇതിനിടയിലാണു വിശ്രമിച്ചതും കുളിച്ച് വൃത്തിയായതും കത്തിക്കാനായി പെട്രോൾ വാങ്ങിയതും. രാത്രി എട്ടര വരെയും ചെങ്ങന്നൂരിൽ പലയിടത്തുമായി കാറോടിയെങ്കിലും ആരും വിവരം അറിഞ്ഞില്ല. എട്ടരയോടെ മാർക്കറ്റ് റോഡിലെത്തി ,ഒഴിഞ്ഞ സ്ഥലത്ത് കാർ നിർത്തിയശേഷം  സമീപത്തെ ഇലക്ട്രിക്കൽ കടയിൽ നിന്നു ഗോഡൗണിന്റെ താക്കോൽ വാങ്ങി. പിന്നീട് തിരുവല്ലയിലെ ഹോട്ടലിലേക്ക്. 
 
പത്തരയോടെ ചെങ്ങന്നൂരെത്തി ഗോഡൗണിനുള്ളിലേക്കു കാർ റിവേഴ്സിൽ കയറ്റിയിട്ടു. ഇതിനിടെ സമീപത്തെ സെക്യൂരിറ്റി ജീവനക്കാരനു സംശയമൊന്നും തോന്നാതിരിക്കാനായി പതിവു പോലെ അയാളെ അഭിവാദ്യം ചെയ്യാനും ഷെറിൻ മറന്നില്ല. ഈ നേരമത്രയും ആരുടെയും കണ്ണിൽപ്പെടാതെ ജോയിയുടെ മൃതദേഹം കാറിനുള്ളിലുണ്ടായിരുന്നു.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍ സുരക്ഷാസമിതി

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ല, പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം: ടി.വീണ

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments