Webdunia - Bharat's app for daily news and videos

Install App

എന്റെ മാറിടത്തില്‍ അവര്‍ മര്‍ദ്ദിച്ചു, ഞാന്‍ സീരിയല്‍ നടിയല്ല; പുത്തന്‍‌കുരിശ് എസ്ഐക്കൊപ്പം പിടികൂടിയ യുവതിയുടെ വെളിപ്പെടുത്തല്‍

തടസം പിടിക്കാന്‍ എത്തിയ എന്റെ മാതാപിതാക്കളും അക്രമിക്കപ്പെട്ടു

Webdunia
തിങ്കള്‍, 13 ജൂണ്‍ 2016 (09:32 IST)
അനാശാസ്യം ആരോപിച്ച് ചിലര്‍ തങ്ങളെ കുടുക്കുകയായിരുന്നുവെന്ന് പുത്തന്‍‌കുരിശ് എസ്ഐക്കൊപ്പം പിടികൂടിയ യുവതി. ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ എത്തിയ പുത്തന്‍ കുരിശ് എസ് ഐ സജീവ് കുമാറിനോട് വൈരാഗ്യമുള്ളവരാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും യുവതി വ്യക്തമാക്കി.

മാതാപിതാക്കളോടൊപ്പമാണ് ഞാന്‍ താമസിക്കുന്നത്. എന്റെ വിവാഹ മോചനം ബന്ധപ്പെട്ട കെസ് സംസാരിക്കാനും ക്ഷണപ്രകാരം ഭക്ഷണം കഴിക്കുന്നതിനുമാണ് എസ്ഐ എത്തിയത്. എന്നാല്‍ അനാശാസ്യം ആരോപിച്ച് ചിലര്‍ സംഭവം വഷളാക്കുകയായിരുന്നു. സജീവ് കുമാറിനെ കൈയെറ്റം ചെയ്യുന്നത് കണ്ടാണ് താന്‍ സ്ഥലത്ത് എത്തിയത്. എന്നാല്‍ അവിടെ കൂടിയവര്‍ തന്നെയും മര്‍ദ്ദിച്ചുവെന്നും യുവതി വ്യക്തമാക്കി.

സംഭവസ്ഥലത്ത് കൂടിയവര്‍ എന്റെ മാറിടത്തില്‍ മര്‍ദ്ദിക്കുകയും വസ്‌ത്രങ്ങള്‍ വലിച്ചു കീറുകയും കൈപിടിച്ചു തിരിക്കുകയും ചെയ്‌തു. തടസം പിടിക്കാന്‍ എത്തിയ എന്റെ മാതാപിതാക്കളും അക്രമിക്കപ്പെട്ടു. എനിക്ക് സീരിയലുമായി യാതൊരു ബന്ധവുമില്ലെന്നും യുവതി വ്യക്തമാക്കി. എസ് ഐയുമായി വൈരാഗ്യമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് യുവതിയുടെ മാതാപിതാക്കളും വ്യക്തമാക്കി. കേസുമായുള്ള കാര്യങ്ങള്‍ സംസാരിക്കാനും ഭക്ഷണം കഴിക്കാനുമാണ് സജീവ് കുമാര്‍ എത്തിയതെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.

പുത്തന്‍കുരിശ് എസ്ഐ സജീവ് കുമാര്‍ വ്യക്തമാക്കുന്നത്:-

കഞ്ചാവ് കേസിലും മയക്കുമരുന്ന് കേസിലും താന്‍ അറസ്‌റ്റ് ചെയ്‌തവരും മറ്റി ചിലരും ചേര്‍ന്നാണ് തന്നെ കൈയേറ്റം ചെയ്‌തത്. കുടുംബത്തിന്റെ ക്ഷണപ്രകാരം ഭക്ഷണം കഴിക്കാനാണ് അന്ന് അവിടെ പോയത്. വീട്ടില്‍ നിന്ന് മടങ്ങും വഴി ചിലര്‍ തന്നെ കരുതിക്കുട്ടി ആളുകളെ വിളിച്ചു കൂട്ടുകയും തടഞ്ഞു നിര്‍ത്തി തന്നെ കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്നും സജീവ് കുമാര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രി 9.30നാണ് സംഭവമുണ്ടാകുന്നത്. താന്‍ സീരിയല്‍ നടിയുടെ വീട്ടില്‍ പോയെന്ന് പറയുന്നത് തെറ്റാണ്. അവര്‍ക്ക് സീരിയലുമായോ സിനിമയുമായോ യാതൊരു ബന്ധവുമില്ല. ഭാര്യയോട് പറഞ്ഞിട്ടാണ് സ്വന്തം കാറില്‍  പുത്തന്‍കുരിശ്ശിനടുത്തെ വെങ്കിടയിലുള്ള വീട്ടില്‍ എത്തുന്നത്. വൈകിട്ട് 7.45 ഓടെയാണ് ആ വീട്ടില്‍ എത്തിയത്. ഉണ്ണികൃഷ്‌ണന്‍ എന്നയാളുടെ വീട്ടിലേക്കായിരുന്നു താന്‍ പോയത്. അദ്ദേഹത്തിന്റെ മകളും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. മകളുടെ സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവിന്റെ പക്കലായതിനാല്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണികൃഷ്‌ണന്‍ തന്നെ സമീപിക്കുകയായിരുന്നു. അങ്ങനെയൊരു ബന്ധം മാത്രമെ ആ കുടുംബവുമായി എനിക്ക് ഉണ്ടായിരുന്നുള്ളൂവെന്നും സജീവ് വ്യക്തമാക്കി.

സ്വര്‍ണാഭരണങ്ങള്‍ വാങ്ങി നല്‍കണമെന്ന് മധ്യസ്‌ഥം ആവശ്യപ്പെട്ടാണ് ഈ കുടുംബം തന്നെ സമീപിക്കുന്നത്. ഇതിന് ഞാന്‍ ശ്രമിക്കുകയും ഈ മാസം പതിമൂന്നിന് ഇരുകൂട്ടരോടും സ്‌റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതായിരുന്നു തനിക്ക് ഇവരുമായി ഉണ്ടായിരുന്ന ബന്ധം. ഇവരുടെ ക്ഷണപ്രകാരം ഭക്ഷണം കഴിക്കാനാണ് അവിടെ പോയത്. എന്നാല്‍ ചിലര്‍ തന്നെ മറ്റു താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നും സജീവ് പറഞ്ഞു.

അന്ന് നടന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും തന്നെ കൈയേറ്റം ചെയ്‌തര്‍ ആരൊക്കെയെന്ന്. ഇവര്‍ക്ക് മറ്റു കേസുകളുമായി ബന്ധമുണ്ടെന്ന കാര്യവും ഇതിലൂടെ വ്യക്തമാകും. ഇവരെല്ലാം മദ്യലഹരിയിലായിരുന്നുവെന്നും സജീവ് വ്യക്തമാക്കി.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

ശശി തരൂര്‍ വീണ്ടും വിദേശപര്യടനത്തില്‍; യാത്ര പാര്‍ട്ടിയെ അറിയിക്കാതെ

അടുത്ത ലേഖനം
Show comments