Webdunia - Bharat's app for daily news and videos

Install App

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയുടെ ഛായാചിത്രം പുറത്തുവിട്ട് പൊലീസ്, പരമാവധി ഷെയര്‍ ചെയ്യുക

നാലാം ക്ലാസില്‍ പഠിക്കുന്ന സഹോദരന്‍ ജൊനാഥന്‍ റെജിയുടെ കൂടെ വീടിനടുത്തുള്ള ട്യൂഷന്‍ ക്ലാസിലേക്ക് പോകുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2023 (09:38 IST)
കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിര്‍ണായക വിവരം പങ്കുവെച്ച് പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഛായാചിത്രം പൊലീസ് പുറത്തുവിട്ടു. നാല്‍പ്പതിനും അമ്പതിനും ഇടയില്‍ പ്രായം തോന്നിക്കുന്ന വ്യക്തിയാണ് ഛായാചിത്രത്തില്‍ ഉള്ളത്. എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ വിളിച്ച് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. 
 
കുട്ടിയെ തട്ടികൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് നാലേകാലിനും നാലരയ്ക്കും ഇടയിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആശുപത്രി ജീവനക്കാരായ റെജി ജോണിന്റേയും സിജി തങ്കച്ചന്റെയും ഇളയമകള്‍ അബിഗേല്‍ സാറ റെജിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. 
 
നാലാം ക്ലാസില്‍ പഠിക്കുന്ന സഹോദരന്‍ ജൊനാഥന്‍ റെജിയുടെ കൂടെ വീടിനടുത്തുള്ള ട്യൂഷന്‍ ക്ലാസിലേക്ക് പോകുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ വിട്ടുതരാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ സംഘം രണ്ടു തവണ ഫോണ്‍ ചെയ്തിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: റാവല്‍പിണ്ടി സ്റ്റേഡിയത്തിനു സമീപം ഡ്രോണ്‍ ആക്രമണം; പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് മത്സരവേദി മാറ്റി

Nipah Virus in Kerala: മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Breaking News: 'സ്ഥലവും സമയവും നോക്കി തിരിച്ചടിക്കാം'; പാക് സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം?

ഇന്ത്യ നമ്മുടെ മിലിട്ടറി മേഖലയെ ലക്ഷ്യം വെച്ചിരുന്നില്ല, പക്ഷേ ലക്ഷ്യം വെച്ചിരുന്നെങ്കില്‍ ആരാണ് അവരെ തടയുക; വൈറലായി പാക് യുവാവിന്റെ വീഡിയോ

അടുത്ത ലേഖനം
Show comments