Webdunia - Bharat's app for daily news and videos

Install App

സൌമ്യയ്ക്ക് നീതി ലഭിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആളൂര്‍; കീഴ്ക്കോടതികളില്‍ പ്രതികൂല വിധി ഉണ്ടായത് ഇമോഷണല്‍ ട്രയല്‍ മൂലമെന്നും ആളൂര്‍

സൌമ്യയ്ക്ക് നീതി ലഭിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആളൂര്‍

Webdunia
വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (12:01 IST)
സൌമ്യ വധക്കേസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സൌമ്യയ്ക്ക് നീതി ലഭിച്ചില്ലെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ അഡ്വ ബി എ ആളൂര്‍. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കപ്പെട്ട വിധി കേട്ടതിനു ശേഷം സുപ്രീംകോടതിക്ക് പുറത്തെത്തിയ ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
ട്രയിനില്‍ അതിക്രമിച്ചു കയറി, ബലാത്സംഗക്കുറ്റം, തള്ളിയിട്ട് പരുക്കേല്‍പ്പിച്ചു എന്ന കുറ്റങ്ങള്‍ക്കാണ് ഏഴുവര്‍ഷം ഗോവിന്ദച്ചാമിക്ക് തടവ് നല്കിയിരിക്കുന്നതെന്നും ആളൂര്‍ വ്യക്തമാക്കി. അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിച്ചു കഴിഞ്ഞതിനാല്‍ ഇനി രണ്ടു വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. എന്നാല്‍, ഗോവിന്ദച്ചാമിയുടെ സുരക്ഷയെ കരുതി അയാളെ കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാന്‍ അപേക്ഷ നല്കുമെന്നും ആളൂര്‍ വ്യക്തമാക്കി.
 
അതേസമയം, സൌമ്യയ്ക്ക് നീതി കിട്ടിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആളൂര്‍ വ്യക്തമാക്കി. സൌമ്യ നേരിട്ട ക്രൂരതയ്ക്ക് യഥാര്‍ത്ഥമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ വിഭാഗം കണ്ടെത്തിയിരുന്നെങ്കില്‍ ഇത്തരമൊരു വിധി ഉണ്ടാകുമായിരുന്നില്ല. സൌമ്യയ്ക്ക് നീതി കിട്ടുമായിരുന്നു. കൃത്രിമമായ തെളിവുകള്‍ക്ക് പകരം ശരിക്കുള്ള തെളിവുകള്‍ ഹാജരാക്കിയിരുന്നെങ്കില്‍ ഇങ്ങനെയൊരു വിധി ഉണ്ടാകുമായിരുന്നില്ല.
 
കീഴ്ക്കോടതികളില്‍ അനുകൂല വിധിയുണ്ടായത് മാധ്യമ വിചാരണയ്ക്കൊപ്പം ഇമോഷണല്‍ ട്രയല്‍ കൂടി നടന്നതിനാലാണ്. എന്നാല്‍, കീഴ്ക്കോടതികളില്‍ ഗോവിന്ദച്ചാമിക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ ലഭിച്ചിരുന്നതെങ്കില്‍ അത് ഒരിക്കലും ചോദ്യം ചെയ്യില്ലായിരുന്നു എന്നും ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വധശിക്ഷ ഹൈക്കോടതിയും ശരി വെച്ചതിനാലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയത്.
 
സൌമ്യയ്ക്ക് നീതി കിട്ടിയില്ല. വിധി പ്രതിക്ക് അനുകൂലമായിട്ടാണ്. അതുകൊണ്ട്, കേരളജനത ഗോവിന്ദച്ചാമിയെ വെറുതെ വിടില്ല. ഇക്കാരണത്താല്‍ ഗോവിന്ദച്ചാമിയെ കേരളത്തിനു പുറത്തുള്ള ജയിലിലേക്ക് മാറ്റാന്‍ അപേക്ഷ നല്കുമെന്നും ആളൂര്‍ വ്യക്തമാക്കി.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

പിടിച്ചത് എൽഡിഎഫ് വോട്ടുകൾ,പിണറായിസത്തിനെതിരായ പോരാട്ടമെന്ന് പി വി അൻവർ

ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിളിച്ച അടിയന്തര യോഗത്തില്‍ യുഎസ് -ഇറാന്‍ പ്രതിനിധികളുടെ വാക്‌പോര്; തിരിച്ചടിക്കുമെന്ന് ഇറാന്‍

അന്‍വറിനെ തള്ളാന്‍ പറ്റില്ലല്ലോ; കൈ വിടാതെ കെപിസിസി പ്രസിഡന്റ്

കൊല്ലത്ത് ജപ്തി നടപടി ഒഴിവാക്കാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടി; അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

Nilambur By Election Result 2025: യുഡിഎഫ് ക്യാംപുകളില്‍ അന്‍വര്‍ പ്രഹരം; പ്രതീക്ഷയില്ലാത്ത വാര്‍ഡുകളിലും സ്വരാജ് വോട്ട് പിടിച്ചു

അടുത്ത ലേഖനം
Show comments