Webdunia - Bharat's app for daily news and videos

Install App

ദിലീപ് എല്ലാം സ്വയം സഹിച്ചു, പ്രമുഖരെ വലിച്ചിഴയ്ക്കെണ്ടെന്ന് കരുതി! - കേസ് കൊടുക്കാന്‍ വൈകിയതിന്റെ കാരണമിത്?

ഒടുവില്‍ അക്കാര്യത്തിനും തീരുമാനമായി !

Webdunia
ഞായര്‍, 9 ജൂലൈ 2017 (11:30 IST)
ജയിലില്‍ നിന്നും പള്‍സര്‍ സുനിയും സംഘവും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത് സംവിധായകന്‍ നാദിര്‍ഷയില്‍ നിന്നും നടന്‍ ദിലീപില്‍ നിന്നുമായിരുന്നു. പല വിളിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് ആദ്യത്തെ ഫോണ്‍‌വിളി വന്നപ്പോള്‍ തന്നെ ദിലീപ് പരാതി നല്‍കാതിരുന്നതെന്ന സംശയം പലര്‍ക്കും നിലനിന്നിരുന്നു.
 
പരാതി നല്‍കാന്‍ വൈകിയതിന് കാരണം പ്രമുഖരെ വലിച്ചിഴക്കേണ്ടന്ന് കരുതിയാണെന്ന് സൂചന. ഒന്നര കോടി നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് പറഞ്ഞാല്‍ രണ്ടര കോടി നല്‍കാന്‍ ആളുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ കോളില്‍ യുവ നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ പേരുകളുണ്ടായിരുന്നു.
 
സംഭവവുമായി ബന്ധപ്പെട്ട് താന്‍ പരാതി നല്‍കിയാല്‍ കേസിലേക്ക് ഇവരും വലിച്ചിഴയ്ക്കപ്പെടുമെന്ന് തോന്നിയതിനാലാണ് ആദ്യമൊന്നും ദിലീപ് പരാതി നല്‍കാതിരുന്നതത്രേ. അതേ സമയം ഈ പ്രമുഖരെ വിളിച്ച് ഇങ്ങനെ ഒരു കോള്‍ നാദിര്‍ഷക്ക് വന്ന കാര്യം അറിയിക്കാനും ദിലീപ് മറന്നില്ല. എന്നാല്‍ പിന്നീട് ഭീഷണി കോള്‍ നിരന്തരം വരാന്‍ തുടങ്ങിയതോടെ ‘വിദഗ്ദ’ ഉപദേശം മാനിച്ച് ഒടുവില്‍ പരാതി കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
 
അങ്ങനെയാണ് ഡിജിപി ലോക് നാഥ് ബഹ്‌റക്ക് നേരിട്ട് ദിലീപ് തന്നെ പരാതി നല്‍കിയിരുന്നത്. തിങ്കളാഴ്ച വരെ കസ്റ്റഡി കാലാവധിയുള്ളതിനാല്‍ അതിനിടക്ക് എന്തെങ്കിലും തുമ്പ് കിട്ടുമോ എന്നതാണ് പൊലീസ് ശ്രമിക്കുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എന്നിവര്‍ക്ക് ഏപ്രില്‍ ആദ്യവാരമാണ് ജയിലില്‍ നിന്നും കോള്‍ പോയതെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments