Webdunia - Bharat's app for daily news and videos

Install App

മാതാപിതാക്കളെ മകന്‍ പൂട്ടിയിട്ടു പട്ടിണിക്കിട്ടു: പിതാവ് മരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 20 ജനുവരി 2021 (20:05 IST)
കോട്ടയം: മാതാപിതാക്കളെ മകന്‍ മാസങ്ങളോളം വീട്ടിനുള്ളില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് എണ്‍പതുകാരനായ പിതാവ് ഭക്ഷണം ലഭിക്കാതെ മരിച്ചു. കൂടെയുണ്ടായിരുന്ന മാതാവിനെ മാനസിക നില തെറ്റിയ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ജില്ലയിലെ മുണ്ടക്കയത്തെ അസംബനിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. മാതാപിതാക്കളെ പൂട്ടിയിട്ട ഇവരുടെ ഇളയ മകന്‍ രജി ഒളിവിലാണ്.
 
 തൊടിയില്‍ വീട്ടില്‍ പൊടിയാണ് എന്ന 80 കാരണാണ് പട്ടിണി കിടന്നു മരിച്ചത്. ഇയാളുടെ ഭാര്യ അമ്മിണിക്ക് 76 വയസായിരുന്നു.  ദിവസങ്ങളോളം മുറിയില്‍ തടവിലായിരുന്ന മാതാപിതാക്കള്‍ക്ക് ഭക്ഷണമോ വെള്ളമോ മരുന്നോ ലഭിച്ചിരുന്നില്ല. ഇത് കൂട്ടാതെ ആരെങ്കിലും ഇവരെ തുറന്നു വിട്ടാലോ എന്ന വിചിന്തയില്‍ കട്ടില്‍ കാലില്‍ ഒരു പട്ടിയെയും കെട്ടിയിട്ടിരുന്നു.
 
ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പോലീസും ജനപ്രതിനിധികളും എത്തി ദമ്പതികളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇന്ന് രാവിലെ പൊടിയന്‍ മരിച്ചു. ഇതുമായി ബന്ധപ്പെട്ട അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. റെജിയെ പോലീസ് തെരയുകയാണെന്ന് മുണ്ടക്കയം സി.ഐ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments