Webdunia - Bharat's app for daily news and videos

Install App

തൃക്കാക്കരയില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ തെരുവുനായയുടെ ആക്രമണം; കടിയേറ്റത് എട്ടു പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 ജനുവരി 2025 (13:34 IST)
തൃക്കാക്കരയില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ടു പേര്‍ക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് തൃക്കാക്കര മുനിസിപ്പല്‍ ഗ്രൗണ്ടിന് സമീപത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ തെരുവുനായ ആക്രമണം നടത്തിയത്. പിന്നീട് തെരുവ് നായയെ പോലീസ് കോര്‍ട്ടേഴ്‌സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തി. നായക്ക് പേവിഷബാധയുണ്ടോ എന്ന് സംശയിക്കുന്നുണ്ട്.
 
ഇതേ തുടര്‍ന്ന് തൃക്കാക്കര നഗരസഭാ അധികൃതര്‍ നായയെ മണ്ണുത്തി ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ടെസ്റ്റ് എടുക്കാന്‍ ക്യൂവില്‍ നിന്നവര്‍ക്കാണ് കടിയേറ്റത്. ആദ്യം കടിയേറ്റത് തമ്മനം സ്വദേശിയായ ദിയക്കാണ്. മുട്ടിന് താഴെയാണ് കടിയേറ്റത്. പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ സ്‌കൂള്‍ പരിശീലകനും കടിയേറ്റു.
 
പിന്നീട് ചുറ്റുമുള്ള എല്ലാവരെയും നായ കടിക്കാന്‍ നോക്കിയെങ്കിലും പലരും ഓടി രക്ഷപ്പെടുകയായിരുന്നു. നായ പോയ വഴിയിലൂടെ സഞ്ചരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്നുപേര്‍ക്കും ഒരു വീട്ടമ്മക്കും കടിയേറ്റു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

School Holiday: തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്..; ഈ ജില്ലകളില്‍ നാളെ അവധി

പാലക്കാട് ജില്ലയില്‍ മാത്രം നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ളത് 385 പേര്‍; 9 പേര്‍ ഐസൊലേഷനില്‍

പക്ഷികള്‍ എപ്പോഴും V രൂപത്തില്‍ പറക്കുന്നത് എന്തുകൊണ്ട്?

വാറന്‍ ബഫറ്റിന്റെ സുവര്‍ണ്ണ നിയമം: ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്

സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകന്‍

അടുത്ത ലേഖനം
Show comments