Webdunia - Bharat's app for daily news and videos

Install App

സാമ്പത്തിക ബാധ്യത :വ്യാപാരി ജീവനൊടുക്കിയ നിലയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 20 ഡിസം‌ബര്‍ 2022 (18:33 IST)
തൃശൂർ: വ്യാപാരിയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് സൂചന. ഗുരുവായൂർ തൈക്കാട് സ്വദേശി തരകൻ ജിജോ എന്ന 44 കാരനാണു തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

തൈക്കാട് തിരിവിലുള്ള പൗർണമി പ്ലാസ എന്ന കെട്ടിടത്തിലെ ഓക്സിലാബ് എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ രാത്രി ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വളരെ വൈകിയിട്ടും ഇയാൾ വീട്ടിലെത്താത്തതിനാൽ ഇദ്ദേഹത്തിന്റെ ഭാര്യ ബന്ധുക്കളോട് വിവരം പറഞ്ഞപ്പോൾ അവർ സ്ഥാപനത്തിലെത്തി. എന്നാൽ കതക് അകത്തു നിന്ന് പൂട്ടിയതായും കണ്ടെത്തി. തുടർന്ന് വീട്ടിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോൽ കൊണ്ടുവന്നു തുറന്നു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്.

പലവ്യഞ്ജന കച്ചവടക്കാരനായിരുന്നു മരിച്ച ജിജോ. സാമ്പത്തിക ബാധ്യത കാരണം ഉണ്ടായ മനോവിഷമമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണം എന്ന കുറിപ്പും പോലീസ് കണ്ടെത്തി. എങ്കിലും അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി

അടുത്ത ലേഖനം
Show comments