"കാപ്പ" - നാടുകടത്തിയ യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 27 ഒക്‌ടോബര്‍ 2022 (09:59 IST)
കൊച്ചി: കാപ്പ നിയമപ്രകാരം കേസെടുത്തു നാടുകടത്തിയ യുവാവിനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു നാടുകടത്തപ്പെട്ട പൊന്ന്യം പരാംകുന്നു കുറാഞ്ചി വീട്ടിൽ കെ.വിഥുവിനെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷനടുത്തുള്ള ലോഡ്ജ് മുറിയിൽ കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ചൊവ്വാഴ്ചയാണ് കതിരൂർ പോലീസ് ഇയാളെ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് നാടുകടത്തിയത്.

ലോഡ്ജിൽ മുറിയെടുത്ത ഇയാളെ അടുത്ത ദിവസം പുറത്തു കണ്ടില്ല. സന്ധ്യയോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാരൻ ജനലിലൂടെ നോക്കിയപ്പോഴാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ അധികൃതർ ഉടൻ തന്നെ വിവരം നോർത്ത് പോലീസിനെ അറിയിക്കുകയും മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്‌തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments