വയോധികന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു പെട്രോൾ പമ്പ് ഉടമ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (19:06 IST)
കൊല്ലം: പെട്രോൾ പമ്പ് വ്യാപാരത്തിന്റെ നടത്തിപ്പിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു പണം തട്ടിയെടുത്തതിനെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പെട്രോൾ പമ്പ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം രണ്ടാംകുറ്റി ചന്തയ്ക്കടുത്ത് താമസം സതീശൻ പിള്ള എന്ന 63 കാരൻ ആത്മഹത്യ ചെയ്ത കേസിലാണ് പോരുവഴി കംപാലാട്ടി ചിറയിൽ കവലയ്ക്കടുത്ത് ചിറയിൽ വടക്കതിൽ വീട്ടിൽ നവാസ് (43) അറസ്റ്റിലായത്.

ഭരണിക്കാവ് സിനിമാപറമ്പിൽ നവാസ് നടത്തുന്ന പെട്രോൾ പമ്പിൽ പങ്കാളിയാക്കാമെന്നു പറഞ്ഞായിരുന്നു സതീശൻ പിള്ളയിൽ നിന്ന് പതിനഞ്ചര ലക്ഷം രൂപ വാങ്ങിയത്. ബാങ്കിൽ നിന്ന് വായ്പ എടുത്തതായിരുന്നു ഈ പണം സതീശൻപിള്ള നൽകിയത്. എന്നാൽ ഇതിനിടെ നവാസ് പമ്പ് മറ്റൊരാൾക്ക് നൽകി. നവാസിനെ സമീപിച്ചപ്പോൾ സതീശനെ ഭീഷണിപ്പെടുത്തി അയച്ചു.

തുടർന്ന് സതീശൻ പിള്ള ആത്മഹത്യ ചെയ്തു. പരാതിയെ തുടർന്ന് കിളികൊല്ലൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നവാസിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ കണ്ടു ഇയാൾ ഓടിരക്ഷപ്പെടാൻശ്രമിച്ചു. ഇയാളുടെ ബന്ധുക്കൾ പോലീസിനെ തടഞ്ഞുവയ്ക്കുകയും ചെയ്തു. വിവരം അറിഞ്ഞു ശൂരനാട് നിന്ന് കൂടുതൽ പോലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും

പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഇനിയും ഉയരും

ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്ര അന്തരിച്ചു; ഞെട്ടലിൽ ആരാധകർ

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments