Webdunia - Bharat's app for daily news and videos

Install App

ആൾമാറാട്ടം നടത്തി ഹാജർ: സി.പി.എം നേതാവ് സസ്പെൻഷനിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 27 ഏപ്രില്‍ 2022 (18:53 IST)
കൊല്ലം:  ആൾമാറാട്ടം നടത്തി ഹാജർ ഉറപ്പിച്ച സി.പി.എം നേതാവിനും സഹായിച്ച ആളിനും അധികാരികൾ വക ശിക്ഷയായി സസ്‌പെൻഷൻ. ചവറ കെ.എം.എം.എൽ സ്പോഞ്ച് പ്ലാന്റിലാണ് നേതാവിന്റെ ഈ തരികിട പരിപാടി അരങ്ങേറിയതും കൈയോടെ സസ്‌പെൻഷൻ വാങ്ങിക്കെട്ടിയതും.

പ്ലാന്റിലെ ജൂനിയ ഖലാസിയായ പന്മന ലോക്കൽ കമ്മിറ്റി അംഗം കെ.മനീഷ്, കരാർ ജീവനക്കാരനായ ആർ.അജിത് എന്നിവരെയാണ് അന്വേഷണ വിധേയമായി കമ്പനി സസ്‌പെൻഡ് ചെയ്തത്. ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് പ്രസിഡന്റായ മനീഷ് ജോലിക്കു കയറാതെ പഞ്ചിംഗ് കാർഡ് മറ്റൊരു തൊഴിലാളിയായ അജിത്തിന്റെ വശം കൊടുത്തയച്ചാണ് ഹാജർ രേഖപ്പെടുത്തിയത്.

ദിവസങ്ങളായി ഈ തട്ടിപ്പു തുടർന്നുവന്നത് കണ്ടുപിടിച്ചതോടെയാണ് അധികാരികൾ ഉണരുന്നതും സസ്‌പെൻഷൻ നൽകിയതും. ജോലിക്ക് വരാതെ തന്നെ ഓവർടൈം ഉൾപ്പെടെയുള്ള ആനുകൂല്യവും ഇയാൾ കൈപ്പറ്റി എന്നാണറിയുന്നത്.

അനർഹമായ രീതിയിലാണ് ഇയാൾ നിയമനം നേടിയത് എന്നുള്ള കേസ് ഹൈക്കോടതിയിൽ നിലനിൽക്കെയാണ് ഇത്തരം തട്ടിപ്പും. ഇയാൾക്ക് സഹായമായ രീതിയിൽ രാഷ്ട്രീയ സമ്മർദ്ദവും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകളും രംഗത്തുവന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

Delhi Election Result 2025 Live Updates: ഡല്‍ഹിയില്‍ 'താമര' വിരിയുമോ? വിജയം ഉറപ്പെന്ന് കെജ്രിവാള്‍

റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പേരിൽ 24 കോടി തട്ടിയതായി പരാതി

പീഡനം: 2 യുവാക്കൾ അറസ്റ്റിൽ

എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം! സാമ്പത്തികലാഭം വാഗ്ദാനം ചെയ്തുള്ള ഗ്രൂപ്പുകളില്‍ തലവയ്ക്കരുത്

ഷെറിന് ജയില്‍ ഡിഐജിയുമായി വഴിവിട്ടബന്ധം ഉണ്ടായിരുന്നുവെന്ന് സഹതടവുകാരി; ഗണേഷ്‌കുമാറുമായും ബന്ധം

അടുത്ത ലേഖനം
Show comments