Webdunia - Bharat's app for daily news and videos

Install App

ജനനേന്ദ്രിയം മുറിച്ച കേസ്: സ്വാമി ഉപദ്രവിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി

ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി

Webdunia
വ്യാഴം, 27 ജൂലൈ 2017 (14:20 IST)
ജനനേന്ദ്രിയം മുറിച്ച കേസിൽ സ്വാമി ഗംഗേശാനന്ദ തീർഥപാദയെ അനുകൂലിച്ച് പെണ്‍കുട്ടി. സ്വാമി തന്നെ ഉപദ്രവിച്ചിട്ടില്ലെന്നു സ്വാമിക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും പെണ്‍കുട്ടി ഹൈക്കോടതിയില്‍ പറഞ്ഞു. മജിസ്ട്രേട്ടിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയത് പൊലീസ് ഭീഷണിമൂലമാണെന്നും പെൺകുട്ടി വ്യക്തമാക്കി.
 
എന്നാൽ, പെണ്‍കുട്ടിയുടെ സത്യവാങ്മൂലം ശരിയല്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ വാദിച്ചു. ‌കേസില്‍ കക്ഷിചേര്‍ക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പെണ്‍കുട്ടിക്കെതിരെ അവരുടെ അമ്മയും ഗംഗേശാനന്ദയുടെ അമ്മയും പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. 
 
തിരുവനന്തപുരം പേട്ട സ്വദേശിനിയായ യുവതിയുടെ പ്രണയബന്ധത്തെ സ്വാമി എതിർത്തതാണ് അക്രമത്തിന് വഴിവെച്ചതെന്ന് കാണിച്ചാണ് ഗംഗേശാനന്ദയുടെ അമ്മ ഡിജിപിക്ക് പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട് കാമുകൻ അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡയിലെടുത്തിരുന്നു. അയ്യപ്പദാസ് ആവശ്യപ്പെട്ടതനുസരിച്ചാണു സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നു പെൺകുട്ടി പിന്നീട് മൊഴി നൽകി.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഓപ്പറേഷന്‍ സിന്ദൂറി'നു പകരമായി 'ഓപ്പറേഷന്‍ ബുന്‍യാനു മര്‍സൂസ്'; കലിയടങ്ങാതെ പാക്കിസ്ഥാന്‍, തിരിച്ചടിക്കാന്‍ ഇന്ത്യ

India vs Pakistan: അവരുടെ ഡ്രോണുകളും യുദ്ധോപകരണങ്ങളും ഞങ്ങള്‍ വെടിവച്ചിട്ടു; സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം

Allegations against Pope Leo XIV: വൈദികര്‍ പ്രതികളായ ലൈംഗിക അതിക്രമ കേസുകളില്‍ വീഴ്ച; പുതിയ മാര്‍പാപ്പയ്‌ക്കെതിരെ വത്തിക്കാനു പരാതി

Sachet App: ദുരന്തമുന്നറിയിപ്പുകള്‍ നല്‍കാന്‍ സചേത് ആപ്പ്; പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

India vs Pakistan: 'അവര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, പ്രതികാരം തുടരുന്നു'; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

അടുത്ത ലേഖനം