Webdunia - Bharat's app for daily news and videos

Install App

പശുവിന്റെ പേരില്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് ടി ജി മോഹൻദാസ്

പശുവിന്റെ പേരില്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് ടി ജി മോഹൻദാസ്

Webdunia
ബുധന്‍, 25 ജൂലൈ 2018 (11:05 IST)
പശുവിന്റെ പേരില്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് ആര്‍എസ്എസ് നേതാവും ജനം ടിവി അവതാരകനുമായ ടി ജി മോഹന്‍ദാസ്. "കേരളത്തിൽ മരുന്നിനു പോലും ശുദ്ധമായ പശുവിൻ പാൽ കിട്ടാനില്ല. ഉത്തരേന്ത്യയിലും താമസിയാതെ ഈ സ്ഥിതി വരും. ചുമ്മാതാണോ ജനം പശുക്കടത്തുകാരെ തല്ലിക്കൊല്ലുന്നത്! എന്ന് ടി ജി മോഹൻദാസ് ട്വിറ്ററിൽ കുറിച്ചു.
 
പശുക്കടത്ത് ആരോപിച്ച് ആള്‍വാറില്‍ കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം മുസ്ലീം യുവാവിനെ തല്ലിക്കൊന്നതിന് തൊട്ടുപിന്നാലെയാണ് മോഹന്‍ദാസിന്റെ ട്വീറ്റും വന്നത്. നിരവധി കമന്റുകൾ ട്വീറ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ചില സ്ഥലങ്ങളില്‍ മനുഷ്യരേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണെന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ അഭിപ്രായവും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ്. 
 
ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ കണക്ക് സര്‍ക്കാരിന്റെ കൈവശമില്ലെന്ന പ്രതികരണമാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞത്. ട്വിറ്ററിലും ഫേസ്‌ബുക്കിലും മറ്റും മോഹന്‍ദാസിന്റെ പ്രസ്താവനയ്ക്ക് എതിരെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ശക്തമായ പ്രതികരണങ്ങളുമായി രംഗത്തുവരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിന്റെ ആക്രമണം: ഇന്ന് ഖത്തറില്‍ 50ലധികം മുസ്ലീം രാജ്യങ്ങളുടെ ഉച്ചകോടി

കിളിമാനൂരില്‍ വയോധികനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം; പാറശ്ശാല എസ്എച്ച്ഒ ഒളിവില്‍

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

Rahul Mamkootathil: പ്രതിപക്ഷ നിരയില്‍ നിന്ന് രാഹുലിന് കുറിപ്പ്, മറുപടി എഴുതി നല്‍കി പുറത്തിറങ്ങി; നാടകീയ രംഗങ്ങള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍

അടുത്ത ലേഖനം
Show comments