Webdunia - Bharat's app for daily news and videos

Install App

‘അസഭ്യ വര്‍ഷത്തിനൊപ്പം കല്ലേറും കൈയേറ്റശ്രമവും’; പ്രതിഷേധക്കാരുടെ തനിനിറം തുറന്നുകാട്ടി സുഹാസിനി രാജ് - പൊലീസില്‍ പരാതി

‘അസഭ്യ വര്‍ഷത്തിനൊപ്പം കല്ലേറും കൈയേറ്റശ്രമവും’; പ്രതിഷേധക്കാരുടെ തനിനിറം തുറന്നുകാട്ടി സുഹാസിനി രാജ് - പൊലീസില്‍ പരാതി

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (10:36 IST)
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച റിപ്പോർട്ടിംഗിന് എത്തിയ ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് പൊലീസില്‍ പരാതി നല്‍കി. താന്‍ മരക്കൂട്ടത്ത് വച്ച അക്രമിക്കപ്പെട്ടുവെന്നും കൈയേറ്റശ്രമം നടന്നുവെന്നുമാണ് പൊലിസില്‍ നല്‍കിയ പരാതി.

തനിക്ക് നേരെ കല്ലേറുണ്ടായെന്നും സുഹാസിനി നല്‍കിയ പരാതിയില്‍ പറയുന്നു. ഇവരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

ഇന്ന് രാവിലെ 7.30ഓടെയാണ് അമ്പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണയിൽ സുഹാസിനിയും സഹപ്രവർത്തകൻ കാൾ ഷ്വാസും പമ്പയിൽ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോയത്.

പ്രതിഷേധക്കാർ മരക്കൂട്ടത്തിന് തൊട്ടുതാഴെ വച്ച് സുഹാസിനിയെ തടഞ്ഞു. വിശ്വാസികളെന്ന് അവാകാശപ്പെട്ട് എത്തിയ ഒരു കൂട്ടമാളുകള്‍ ഇവരെ അക്രമിക്കാന്‍ ശ്രമിക്കുയും തെറിവിളിക്കുകയുമായിരുന്നു.

അസഭ്യവർഷത്തിനൊപ്പം കൈയേറ്റ ശ്രമവും ശക്തമായതോടെ സുഹാസിനി പിന്‍വാങ്ങാന്‍ തയ്യാറാവുകയായിരുന്നു. മോശം ഭാഷ ഉപയോഗിച്ചാണ് പ്രതിഷേധക്കാര്‍ ഇവരെ നേരിട്ടത്.

താൻ റിപ്പോർട്ടിങ്ങിനെത്തിയതാണെന്ന് ഇവർ പറഞ്ഞെങ്കിലും പ്രതിഷേധക്കാർ കണക്കിലെടുത്തില്ല. ഇതേത്തുടർന്ന് മനപ്പൂർവം ഒരു പ്രശ്നത്തിനില്ലെന്ന് വ്യക്തമാക്കി സുഹാസിനി മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments