കമലാക്ഷിയമ്മയ്ക്ക് ഇത് 'പുനര്‍ജന്മം' ; ചെളിയില്‍ മുങ്ങിക്കിടന്നത് നാലു മണിക്കൂര്‍

കെ ആര്‍ അനൂപ്
ബുധന്‍, 20 ഡിസം‌ബര്‍ 2023 (11:11 IST)
ഇതൊരു പുനര്‍ജന്മം തന്നെയാണ് 74 വയസ്സുള്ള കമലാക്ഷിയമ്മയ്ക്ക്. വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ കാല്‍വഴുതി ചളിക്കുഴിയില്‍ വീണു. കഴുത്ത് അറ്റം വരെ ചളിക്കുഴിയില്‍ മുങ്ങിയപ്പോള്‍ രക്ഷിയായത് മരച്ചില്ലയില്‍ പിടുത്തം കിട്ടിയതാണ്. നാലു മണിക്കൂറിലേറെ മരച്ചില്ലയില്‍ പിടിച്ച് തൂങ്ങിക്കിടന്നു.
 
പൈലിങ് മാലിന്യം അടിച്ച കുഴിയിലെ ചെളിയില്‍ ജീവനായി വയോധിക പോരാടി. ഒടുവില്‍ അഗ്നിരക്ഷാസേനയെത്തി അവരെ രക്ഷപ്പെടുത്തുകയായിരുന്നു. സമീപത്തെ വീട്ടിലെ ഒരു സ്ത്രീ ടെറസില്‍ നിന്ന് നോക്കിയപ്പോള്‍ കമലാക്ഷിയെ കണ്ടതാണ് രക്ഷയായത്.
 
മരട് കൂട്ടുങ്കല്‍തിട്ട കമലാക്ഷിയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപകടത്തില്‍ പെട്ടത്.മരട് മുനിസിപ്പാലിറ്റി 21ാം വാര്‍ഡില്‍ സെയ്ന്റ് ആന്റണീസ് റോഡിനു സമീപത്തായ സംഭവം.

മരട് ടി.വി. ജങ്ഷനില്‍ ഹയാത്തില്‍ നിസാം എന്നയാളുടെ വീടിനു മുന്‍വശമുള്ള ചതുപ്പിലൂടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് മത്സ്യത്തൊഴിലാളിയായ കമലാക്ഷി ചതുപ്പിലേക്ക് കാല്‍വഴുതി വീണത്. അഞ്ചടിയോളം താഴ്ചയുണ്ടായിരുന്നു കുഴിക്ക്. വീണപ്പോള്‍ തന്നെ കമലാക്ഷി ചളിയില്‍ പുതഞ്ഞു പോയി. 12 മണിക്ക് വീണ ഇവരെ 3:45ന് വീടിന്റെ ടെറസില്‍ ഉണക്കാന്‍ ഇട്ട വസ്ത്രം എടുക്കാന്‍ എത്തിയ സീന ടെറസില്‍ എത്തിയപ്പോഴാണ് കണ്ടത്. തുടര്‍ന്ന് ഒച്ചവെച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments