തൊടുപുഴ കൂട്ടക്കൊലപാതകം മോഷണത്തിനിടെയല്ല; അറസ്‌റ്റിലായവർ കുടുംബവുമായി അടുപ്പമുള്ളവർ

തൊടുപുഴ കൂട്ടക്കൊലപാതകം മോഷണത്തിനിടെയല്ല; അറസ്‌റ്റിലായവർ കുടുംബവുമായി അടുപ്പമുള്ളവർ

Webdunia
വെള്ളി, 3 ഓഗസ്റ്റ് 2018 (14:46 IST)
തൊടുപുഴ കമ്പകക്കാനത്ത് കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മകൾ ആർഷ (21), മകൻ അർജുൻ (18) എന്നിവരെ കൊലപ്പെടുത്തിയത് മോഷണത്തിനിടെയല്ലെന്ന് ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാൽ. വീട്ടിൽ അതിക്രമിച്ച് കയറിയ ലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിലും ആഭരണങ്ങൾ നഷ്‌ടപ്പെട്ടത് സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.
 
ഇതിനകം തന്നെ കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. കൃഷ്ണനുമായി അടുത്തുപരിചയമുള്ളവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള രണ്ടുപേരിൽ ഒരാൾ നെടുംകണ്ടം സ്വദേശിയാണ്. ഇയാൾക്ക് സ്ഥലവിൽപ്പനയുമായി ബന്ധപ്പെട്ടു കൊല്ലപ്പെട്ട കൃഷ്ണനുമായി തർക്കമുണ്ടെന്നും പൊലീസിനു സൂചനയുണ്ട്. 15 പേരെ ചോദ്യം ചെയ്തതിൽനിന്നു സംശയം തോന്നിയവരെയാണു കസ്റ്റഡിയിൽ എടുത്തത്.
 
മോഷണ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ വാദം. കൂടുതൽ വിവരങ്ങൾക്കായി സംഭവ സ്ഥലത്തിനു സമീപമുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. കൊല്ലപ്പെട്ട നാലു പേരുടെയും ഫോൺ വിവരങ്ങൾ പൊലീസ് പരിശോധിച്ചു. കൊലപാതകത്തിനു പിന്നിൽ പ്രഫഷണൽ കൊലപാതകികൾ അല്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്റെ പുതിയ പരമോന്നത നേതാവാകാന്‍ തന്നെ ക്ഷണിച്ചിരുന്നു, എന്നാല്‍ നിരസിച്ചു: വിചിത്ര വാദവുമായി ഡൊണാള്‍ഡ് ട്രംപ്

വി.ഡി.സതീശന്റെ സംഘപരിവാർ ബന്ധം ചോദ്യം മുഖ്യമന്ത്രി

യുദ്ധക്കളമായി കരിക്കടൽ, തുർക്കി കമ്പനിയുടെ എണ്ണക്കപ്പലിന് നേരെ ആക്രമണം, പുതിയ ആശങ്ക

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയില്‍ ക്രമക്കേടില്ല; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

പശ്ചിമേഷ്യൻ പ്രതിസന്ധിയോ?, പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും ഉയർത്തി നയാര

അടുത്ത ലേഖനം
Show comments