Webdunia - Bharat's app for daily news and videos

Install App

ശക്തമായ തിര : വർക്കല ബീച്ചിൽ തമിഴ് യുവാവിന് ദാരുണാന്യം

എ കെ ജെ അയ്യർ
ഞായര്‍, 23 ജൂണ്‍ 2024 (18:25 IST)
തിരുവനന്തപുരം: വർക്കല തിരുവമ്പാടി ബീച്ചിൽ കുളിക്കാനിറങ്ങിയ മധുര സ്വദേശിയായ യുവാവിന് അതിശക്തമായ തിരയടി ഏറ്റു ദാരുണാന്ത്യം. മധുര ബൈപാസ് റോഡ് ദുരൈ സ്വാമി നഗർ ഭഗവതി സ്ട്രീറ്റ് ഡോർ നമ്പർ 4/15ൽ രവി ചന്ദ്രന്റെ മകൻ രഘു (23) ആണ് മരിച്ചത്.
 
തമിഴ് നാട്ടിൽ നിന്നെത്തിയ വിനോദ സഞ്ചാരികളായ 5 സ്ത്രീകളും 7 പുരുഷൻമാരും അടങ്ങുന്ന സംഘമാണ് കടലിൽ ഇറങ്ങിയത്. ലൈഫ് ഗാർഡ് മുന്നറിയിപ്പു നൽകിയപ്പോൾ സംഘം കരയ്ക്കു കയറിയെങ്കിലും ദേഹത്തു പുരണ്ട മണൽ കഴുകാനായി വീണ്ടും കടലിലേക്ക് ഇറങ്ങുമ്പോൾ ആണ് രഘു അപകടത്തിൽ പെട്ടത്.
 
ബീച്ചിലെ അതിശക്തമായ തിരയിൽ രഘു തീരത്തെ പാറക്കല്ലിൽ ചെന്നിടിച്ചു. രഘുവിനെ ഉടൻ തന്നെ ഗുരുതരാവസ്ഥയിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇയാളെ രക്ഷിക്കാൻ ശ്രമിച്ച ലൈഫ് ഗാർഡിനും പരിക്കേറ്റു.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറക്കിവിടാനാകില്ല: ഹൈക്കോടതി

M.Swaraj: ജയിച്ചാല്‍ നിലമ്പൂരിനു മന്ത്രി, സുപ്രധാന വകുപ്പ് ലഭിച്ചേക്കും; കരുക്കള്‍ നീക്കി പിണറായി വിജയന്‍

V.D.Satheesan: നിലമ്പൂരില്‍ തോറ്റാല്‍ സതീശന്‍ തെറിക്കും; കരുനീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച് ചെന്നിത്തല, ഒപ്പം സുധാകരനും

Kerala Weather: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

V.D.Satheesan: സതീശന്‍ 'രാജാവ്' കളിക്കുന്നു, ആരെയും വിലയില്ല; യുഡിഎഫില്‍ പോര് രൂക്ഷം, സുധാകരനും ചെന്നിത്തലയ്ക്കും അതൃപ്തി

അടുത്ത ലേഖനം
Show comments