Webdunia - Bharat's app for daily news and videos

Install App

ശബരിമലയിലെ പ്രശ്നം എന്ത്? തീണ്ടാരിയാണോ, അതോ അയ്യപ്പന്മാര്‍ക്ക് കണ്ട്രോളില്ലാത്തതോ?; താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ടി എൻ സീമ

അയ്യപ്പന്മാര്‍ മൂലം സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാനാകില്ലെന്ന് പറഞ്ഞിട്ടില്ല - ടി എന്‍ സീമ

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2016 (15:20 IST)
‘ശബരിമലയിലെന്താണ് ശരിക്കുമുള്ള വിഷയം? തീണ്ടാരിയാണോ, അതോ അയ്യപ്പന്മാര്‍ക്ക് കണ്ട്രോളില്ലാത്തതോ’ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും സി പി ഐ എം സംസ്ഥാനക്കമിറ്റി അംഗവുമായ ടി എൻ സീമയുടെ പ്രസംഗം വിവാദത്തിൽ. സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നതും ഈ വിഷയമാണ്. അയ്യപ്പന്മാരുടെ ശാരീരിക മാനസിക നിയന്ത്രണങ്ങൾ സ്ത്രീക‌ൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ തടസ്സമാകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ടി എം സീമ. 
 
പ്രസംഗത്തിനിടക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ വാചകങ്ങള്‍ താന്‍ ഉദ്ധരിക്കുകയായിരുന്നു. അത് തന്റെ വാക്കുകളായി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. അയ്യപ്പ ഭക്തന്മാരെ കുറിച്ചോ അവരുടെ ശാരീരിക മാനസിക നിയന്ത്രണങ്ങളെ കുറിച്ചോ ഒരു ആക്ഷേപവും എനിക്കില്ല, സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അതാണ്‌ തടസ്സമെന്ന വാദവും എനിക്കില്ല. എന്നാല്‍ അങ്ങനെയൊരു വാദം ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിനുണ്ട്. ആഗസ്റ്റ്‌ ഒന്നാം തിയതി പ്രസിദ്ധീകരിച്ച ആ അഭിമുഖവും അതില്‍ അയ്യപ്പ ഭക്തന്മാരെ കുറിച്ചു പറഞ്ഞ ആക്ഷേപങ്ങളും സംബന്ധിച്ചു ഇത്രയും ദിവസം നിശബ്ദത പാലിച്ചവര്‍ ഇപ്പോള്‍ എന്നെ വിമര്‍ശിക്കാന്‍ കാണിക്കുന്ന അത്യുത്സാഹത്തിന്‍റെ രാഷ്ട്രീയം ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകുമെന്നും സീമ പ്രതികരിച്ചു.
 
സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ സംബന്ധിച്ച് തിരുവനന്തപുരത്ത് വനിതാ സാഹിതി നടത്തിയ സംവാദത്തിലായിരുന്നു ടി എൻ സീമയുടെ വിവാദ പ്രസംഗം. പ്രസംഗത്തെ തുടര്‍ന്ന് സംഘപരിവാര്‍ ശക്തികളുടെ നേതൃത്വത്തില്‍ നവമാധ്യമങ്ങളിലുള്‍പ്പെടെ ശക്തമായ പ്രതിഷേധമാണ് ടിഎന്‍ സീമയ്‌ക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംഭവത്തിന്റെ വിശദീകരണവുമായി സീമ രംഗത്തെത്തിയിരിക്കുന്നത്.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain: സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ദിവസം ശക്തമായ മഴ, കാസർകോട് നദികളിൽ ജലനിരപ്പുയരുന്നു

എംഡിഎംഎയും എക്സ്റ്റസി ഗുളികകളുമായി കൊച്ചിയില്‍ യുവതിയടക്കം നാല് പേര്‍ പിടിയില്‍

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി, സന്ദേശം വന്നത് കോമ്രേഡ് പിണറായി വിജയൻ എന്ന ഇ മെയിലിൽ നിന്ന്

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി

Nimishapriya Death Sentense: യെമൻ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ മറ്റിവെച്ചു

അടുത്ത ലേഖനം
Show comments