Webdunia - Bharat's app for daily news and videos

Install App

ചാല കമ്പോളം രണ്ട് ഷിഫ്റ്റുകളിലായി തുറക്കും

എ കെ ജെ അയ്യര്‍
വ്യാഴം, 6 ഓഗസ്റ്റ് 2020 (09:17 IST)
കോവിഡ് ബാധ മൂലം  ദിവസങ്ങളായി അടച്ചിട്ടിരിക്കുന്ന ചാല  കമ്പോളം രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്നത് പരിഗണിച്ചു തുറന്നു പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഇതനുസരിച്ചു രാത്രി 11 മണി മുതല്‍ രാവിലെ 11 മണിവരെ സഭാപതി കോവില്‍ റോഡ്, പച്ചക്കറി ചന്ത, കൊത്തുവാള്‍ തെരുവ് എന്നിവ തുറന്നു പ്രവര്‍ത്തിക്കും.  ഈ പ്രദേശത്തെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാവും തുറക്കുക.
 
ബാക്കിയുള്ള മറ്റു മേഖലകളിലെ കടകള്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് ഏഴു മണി വരെ പ്രവര്‍ത്തിക്കാനാണ് ധാരണ. എന്നാല്‍ ഇവ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാവും തുറക്കുക. അതെ സമയം പൂ കച്ചവടക്കാര്‍ക്ക് ഉച്ചയ്ക്ക്  പന്ത്രണ്ടുമണി മുതല്‍ വൈകിട്ട് ഏഴു മണി വരെയും തുറക്കാം.
 
സ്ഥിരമായി കടകള്‍ അടച്ചിടുന്നതിലെ ബുദ്ധിമുട്ട് കാണിച്ച് വ്യാപാരികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്  ചാലയിലെ കച്ചവടക്കാരുടെ പ്രതിനിധികള്‍, പോലീസ് അധികാരികള്‍, സംഘടനാ നേതാക്കള്‍, ജില്ലാ കളക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍  നടന്ന ചര്‍ച്ചയിലാണ് ഈ ധാരണയുണ്ടായത്. കോവിഡ്  മാനദണ്ഡങ്ങള്‍ കര്‍ശനമായി  പാലിച്ചാവും കടകള്‍ പ്രവര്‍ത്തിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments