Webdunia - Bharat's app for daily news and videos

Install App

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി: സ്ഥാപനത്തിനെതിരെ കേസ്

എ കെ ജെ അയ്യര്‍
ശനി, 3 ഫെബ്രുവരി 2024 (20:00 IST)
തിരുവനന്തപുരം : വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെന്നു റിക്രൂട്ട്മെൻ്റ് സ്ഥാപനത്തിനെതിരെ പരാതിയെ തുടർന്ന് പോലീസ് കേസ്. പേരൂർക്കട ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിനെതിരെ പേരൂർക്കട പോലീസാണ് കേസെടുത്തത്. 
 
ചേർത്തല സ്വദേശി എബി ജോർജാണ് തൊഴിൽ വാഗ്ദാനം ചെയ്തു 210000 രൂപാ തട്ടിയെടുത്തതായി സ്ഥാപനത്തിനെതിരെ പരാതി നൽകിയത്. പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്. 
 
സ്ഥാപനത്തിൻ്റെ പേരിൽ 2 ലക്ഷം രൂപയും ശ്രീജിത് സുരേഷ് എന്നയാളുടെ പേരിൽ 10000 രൂപയും എബി നൽകിയിരുന്നു. എന്നാൽ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ജോലി ലഭിച്ചതുമില്ല. സ്ഥാപന ഉടമ മുങ്ങുകയും ചെയ്തു. 
 
സമാനമായ രീതിയിൽ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായാണ് സൂചന.  സ്ഥാപനത്തിനെതിരെ ഹരിപ്പാട് പോലീസിൽ  4 പരാതികളുണ്ട്. ഇതു കൂടാതെ കൊല്ലം സ്വദേശികളായ പത്തു പേരിൽ നിന്ന് 60000 രുപ തട്ടിയ  പരാതികളുമുണ്ടെന്ന് പോലീസ് അറിയിച്ചു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

അടുത്ത ലേഖനം
Show comments