Webdunia - Bharat's app for daily news and videos

Install App

പേട്ടയില്‍ അതിഥിതൊഴിലാളികള്‍ സംഘം ചേര്‍ന്ന് അക്രമാസക്തരായി; സി ഐക്ക് പരുക്ക്

ഗേളി ഇമ്മാനുവല്‍
തിങ്കള്‍, 11 മെയ് 2020 (12:52 IST)
പേട്ടയില്‍ അതിഥിതൊഴിലാളികള്‍ സംഘം ചേര്‍ന്ന് അക്രമാസക്തരായി. ആക്രമണത്തില്‍ സി ഐ ഗിരിലാല്‍ ഡ്രൈവര്‍ ദീപു, ഹോം ഗാര്‍ഡ് അശോകന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. നാട്ടിലേക്ക് പോകാന്‍ സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. സംഘര്‍ഷത്തില്‍ 750ഓളം അതിഥി തൊഴിലാളികള്‍ പങ്കെടുത്തു.
 
ഞായറാഴ്ച ആര്‍ക്കും പണിയില്ലാത്തതിനാലാണ് ഇവര്‍ എല്ലാരും സംഘം ചേര്‍ന്നത്. ഇതിനുമുന്‍പും ഇവിടെ ഇതേ ആവശ്യം പറഞ്ഞ് സംഘര്‍ഷം നടന്നിരുന്നു. സംഭവസ്ഥലത്ത് സി ഐ ഗിരിലാലടക്കം അഞ്ചുപൊലീസുകാര്‍ വന്നെങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വരാതെ ഇവര്‍ പിന്മാറില്ലെന്ന് പറയുകയായിരുന്നു. തിരിച്ചുപോകാന്‍ സമയത്ത് കല്ലുകള്‍ എറിഞ്ഞ് സി ഐയേയും സംഘത്തേയും ഇവര്‍ പരിക്കേല്‍പ്പിക്കുകയായിരുന്നു. സി ഐ ഗിരിലാലിന് നെറ്റിയിലാണ് പരിക്ക്. 
 
ഇതേതുടര്‍ന്ന് എസ് എ പി ക്യാംപില്‍ നിന്ന് പൊലീസ് സംഘം എത്തിയതോടെ ആക്രമണത്തില്‍ നിന്നും അതിഥി തൊഴിലാളികള്‍ പിന്മാറി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുവിനും മുസ്ലീമിനും വെവ്വേറെ ബജറ്റ്, വിവാദപ്രസ്താവനയുമായി മോദി വീണ്ടും

ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു; സര്‍ക്കുലറിലെ മാറ്റങ്ങള്‍ ഇവയാണ്

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

അടുത്ത ലേഖനം
Show comments