Webdunia - Bharat's app for daily news and videos

Install App

മാണിയെ പാട്ടിലാക്കാന്‍ നിര്‍ണായക യുഡിഎഫ് നേതൃയോഗം ആരംഭിച്ചു

Webdunia
ചൊവ്വ, 12 മെയ് 2015 (07:55 IST)
വ്യക്തിപരമായ അസൗകര്യം പരിഗണിച്ച് യുഡിഎഫ് മേഖലാ ജാഥ നടത്തിയാല്‍ മതിയെന്ന കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ചേരുന്ന യുഡിഎഫ് നേതൃ യോഗം ആരംഭിച്ചു. ക്ലിഫ് ഹൗസിലാണ് യോഗം. യോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. അതേസമയം, യോഗത്തില്‍ ജെഡി-യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ പങ്കെടുക്കില്ല. പകരം ജെഡി-യു പ്രതിനിധിയായി വര്‍ഗീസ് ജോര്‍ജ് പങ്കെടുക്കുന്നുണ്ട്.

കുടുംബപരമായ ആവശ്യത്തിന് ദുബായിലേക്ക് തിരിക്കുന്ന മാണി ഈയാഴ്ച അവസാനമേ മടങ്ങിയെത്തൂ. പതിമൂന്നിന് ജോസ് കെ മാണിയും ദുബായിലേക്ക് പോകും. ഈ സാഹചര്യത്തിലാണ് മാണി മേഖലാ ജാഥ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍ ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ചശേഷം ജാഥ നടത്തിയാല്‍ മതിയെന്ന മാണിയുടെ ആവശ്യത്തെ കോണ്‍ഗ്രസ് തള്ളി നിലയ്‌ക്കാണ് അദ്ദേഹം വ്യക്തിപരമായ അസൗകര്യം ഉയര്‍ത്തിക്കാണിച്ച് സമ്മര്‍ദ്ദം ചെലുത്താണ് ശ്രമിക്കുന്നത്.

കെ എം മാണിയുടെ വ്യക്തിപരമായ ആവശ്യം പരിഗണിച്ച് മധ്യമേഖല ജാഥ മാത്രം പരമാവധി 2 ദിവസത്തേക്ക് മാറ്റാം എന്നാണ് സമവായ നിര്‍ദ്ദേശം. എന്നാല്‍ എല്ലാ മേഖല ജാഥകളും മാറ്റണമെന്നും ഇപ്പോള്‍ നിശ്ചയിച്ച തീയതിയില്‍ അസൗകര്യമുണ്ടെന്നുമാണ് കേരള കോണ്‍ഗ്രസ് നിലപാട്.

ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ചശേഷം യുഡിഎഫ് മേഖലാ ജാഥ നടത്തിയാല്‍ മതിയെന്ന കെഎം മാണിയുടെ ആവശ്യത്തെ അംഗീകരിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ വിഎം സുധീരനും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കിയതോടെ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകാന്‍ കേരള കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. പാര്‍ട്ടി ആവശ്യത്തെ അംഗീകരിക്കാതെ മുന്നോട്ട് പോയാല്‍ കടുത്ത നിലപാടിലേയ്ക്ക് നീങ്ങാനാണ് തങ്ങളുടെ തീരുമാനമെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

ജാഥകൾ ഒരുകാരണവശാലും മാറ്റിവയ്ക്കരുതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും ആവശ്യപ്പെട്ടിരുന്നു. ജാഥയുമായി ബന്ധപ്പെട്ട് ആരുടെയും സമ്മർദ്ദത്തിന് വഴങ്ങേണ്ട കാര്യമില്ലെന്നും കെപിസിസി നേതൃയോഗത്തിൽ സുധീരൻ വ്യക്തമാക്കി. അതിനാല്‍ നേരത്തെ നിശ്ചയിച്ച പോലെ 19 മുതല്‍ 25 വരെ ജാഥ നടത്തണമെന്നാണ് കെപിസിസി തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബാര്‍കോഴക്കേസ് അന്വേഷണം കഴിഞ്ഞു മതി മേഖലാ ജാഥകള്‍ എന്ന കെ എം മാണിയുടെ ആവശ്യത്തോട് കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. മുന്നണിയിലെ പ്രബല ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്-എം ഇല്ലാതെ എങ്ങനെ മേഖലാ ജാഥ നടത്തുമെന്ന് ഒരു വിഭാഗം ചോദിക്കുബോള്‍ ഘടക കക്ഷിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടെന്നാണു മറുപക്ഷം പറയുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് പൊതുവികാരം. പ്രഖ്യാപിച്ച ജാഥകള്‍ മാറ്റിവയ്ക്കുന്നത് ശരിയല്ലെന്നും ഇത് മുന്നണിയിലെ ഭിന്നത പരസ്യമാകുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

Show comments