Webdunia - Bharat's app for daily news and videos

Install App

ജീവപര്യന്തം ശിക്ഷ ലഭിച്ചയാള്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മുക്തനാകുന്നത് എങ്ങനെ? ജീവപര്യന്തം എന്നാല്‍ 14 വര്‍ഷം തടവാണോ?

Webdunia
ബുധന്‍, 13 ഒക്‌ടോബര്‍ 2021 (14:26 IST)
ഉത്ര വധക്കേസില്‍ ശിക്ഷാവിധി പ്രസ്താവിച്ചതിനു പിന്നാലെ ജീവപര്യന്തം എന്താണെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ജീവപര്യന്തം എന്നാല്‍ 14 വര്‍ഷം തടവ് ആണെന്ന തരത്തില്‍ പലരും വിശ്വസിച്ചു വച്ചിട്ടുണ്ട്. ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതികള്‍ പലരും 14 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങി എന്ന വാര്‍ത്ത കേട്ടാണ് ആളുകളുടെ ഇടയില്‍ ഇങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടാകുന്നത്. എന്നാല്‍, യാഥാര്‍ഥ്യം എന്താണെന്ന് നോക്കാം. 
 
ഒരു ക്രിമിനല്‍ കേസില്‍ കുറ്റക്കാരന്‍ എന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ട പ്രതിയെ ജീവിതകാലം മുഴുവന്‍ അഥവാ മരണം വരെ ജയിലില്‍ ഇടുക എന്നതാണ് നിയമ പ്രകാരം ജീവപര്യന്തം ശിക്ഷ എന്നതിന് അര്‍ത്ഥം. ജീവപര്യന്തം എന്നാല്‍ 14 വര്‍ഷമാണെന്ന് നിയമത്തില്‍ എവിടെയും ഇല്ല. ക്രിമിനല്‍ പ്രൊസീജയര്‍ കോഡിലെ 432 വകുപ്പ് പ്രകാരം തടവ് പുള്ളികള്‍ക്ക് അതാത് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് ശിക്ഷ ഇളവുകള്‍ നല്‍കാനുള്ള അധികാരമുണ്ട്. എന്നാല്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരു പ്രതിയെ അപ്രകാരം മോചിപ്പിക്കണമെങ്കില്‍ CrPC 433 - A പ്രകാരം അയാള്‍ ചുരുങ്ങിയത് 14 വര്‍ഷക്കാലമെങ്കിലും ജയില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞിരിക്കണം. ഈ 14 വര്‍ഷത്തെയാണ് ജീവപര്യന്തം കാലയളവായി ജനങ്ങള്‍ തെറ്റിദ്ധരിച്ചിട്ടുള്ളത്. എത്ര ചെറിയ ശിക്ഷ ലഭിച്ച ആളാണെങ്കിലും ജീവപര്യന്തം ശിക്ഷ ലഭിച്ച ആളാണെങ്കിലും ജയിലിലെ പ്രതിയുടെ പെരുമാറ്റം, രോഗാവസ്ഥ, കുടുംബാംഗങ്ങളുടെ അവസ്ഥ, സമസ്ഥാന സര്‍ക്കാരിന് ശരിയാണെന്നും, ആവശ്യമാണെന്നും തോന്നുന്ന മറ്റ് സാഹചര്യങ്ങള്‍ ഇവ കണക്കിലെടുത്ത് പ്രതികളെ മോചിപ്പിക്കാവുന്നതാണ്.

കടപ്പാട്: അഡ്വ.ശ്രീജിത്ത് പെരുമന
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments