Webdunia - Bharat's app for daily news and videos

Install App

സിപി‌എം കത്തിച്ചാല്‍ ഇല്ലാതാവില്ല; വയല്‍‌ക്കിളികള്‍ വീണ്ടും പന്തലുയര്‍ത്തുന്നു!

Webdunia
വ്യാഴം, 15 മാര്‍ച്ച് 2018 (17:52 IST)
കണ്ണൂര്‍: ജനകീയാടിസ്ഥാനത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി കീഴാറ്റൂരിലെ വയല്‍‌ക്കിളികള്‍. കഴിഞ്ഞ ദിവസം സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയില്‍ സി പി എം പ്രവര്‍ത്തകര്‍ വയല്‍‌ക്കിളികളുടെ സമരപ്പന്തല്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തീയിട്ട സമരപ്പന്തല്‍ പുനഃസ്ഥാപിക്കുമെന്ന് വയല്‍‌ക്കിളികള്‍ അറിയിച്ചു. 
 
ഈ മാസം 25ന് ജനകീയ പിന്തുണയോടെ വയലില്‍ സമരപ്പന്തല്‍ വീണ്ടും ഉയര്‍ത്താനാണ് സമരക്കാര്‍ ലക്‍ഷ്യമിടുന്നത്. 
 
ബൈപ്പാസിനായി വയല്‍ വിട്ടുനല്‍കുന്നതിന്ന് 50 ഭൂവുടമകള്‍ സമ്മതപത്രം നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ബുധനാഴ്ച ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിച്ചിരുന്നു. നിര്‍ദ്ദിഷ്ട ബൈപ്പാസ് പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് സി പി എം നേതാക്കള്‍ രംഗത്ത് വന്നതോടെയാണ് സമരം ശക്തിപ്പെട്ടത്. 
 
പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സമരവുമായി രംഗത്ത് വന്നത് സി പി എം ജില്ലാ നേതൃത്വത്തെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിരുന്നു. തുടര്‍ന്ന് സമരത്തില്‍ പങ്കെടുക്കുന്ന 11 പ്രവര്‍ത്തകരെ സിപിഎം പുറത്താക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍

ഹൈക്കോടതിക്ക് ഇങ്ങനെ തെറ്റ് പറ്റുമോ?,രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശന് ജാമ്യം നൽകിയതിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

49 പേരുമായി പറന്ന റഷ്യന്‍ വിമാനം കാണാതായി

കുത്തനെ ഇടിഞ്ഞ് സ്വര്‍ണ്ണവില; പവന് കുറഞ്ഞത് 1000 രൂപ

ഇന്ത്യക്കാരെ ആശ്രയിക്കേണ്ട കാലം കഴിഞ്ഞു, ഇനി അവരെ ജോലിയ്ക്കെടുക്കരുത്, ടെക് കമ്പനികളോട് ആവശ്യപ്പെട്ട് ട്രംപ്

അടുത്ത ലേഖനം
Show comments