Webdunia - Bharat's app for daily news and videos

Install App

കോടതി വിറപ്പിച്ചു, വിജിലന്‍‌സ് സടകുടഞ്ഞെണീറ്റതോടെ ജയരാജന്‍ ഒന്നാം പ്രതി - ജേക്കബ് തോമസിന്റെ ചുവപ്പ് കാര്‍ഡ് കളി ഇങ്ങനെ

ജേക്കബ് തോമസിനെ കോടതി വിറപ്പിച്ചു, വിജിലന്‍‌സ് പിന്നെ ഒന്നും നോക്കിയില്ല - ജയരാജന്‍ ഒന്നാം പ്രതി

Webdunia
വെള്ളി, 6 ജനുവരി 2017 (18:52 IST)
ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇപി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്താനുള്ള തീരുമാനത്തിന് പിന്നില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ ജയരാജനെതിരെ വിശദമായ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  

ചെവ്വാഴ്‌ചയാണ് വിജിലന്‍‌സിനെതിരെ കോടതി രൂക്ഷമായി പ്രതികരിച്ചത്. തോട്ടണ്ടി ഇറക്കുമതി നടത്തിയതിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ക്രമക്കേടു നടത്തിയെന്ന പരാതി പരിഗണിക്കുമ്പോഴായിരുന്നു കോടതി വിജിലന്‍സ് ഡയറക്ടറുടെ നടപടികളെ ചോദ്യം ചെയ്‌തത്.

മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരായ പരാതിയിൽ വിജിലൻസ് അന്വേഷണം വൈകുന്നത് എന്തു കൊണ്ടാണെന്നാണ് കോടതി രൂക്ഷമായി ചോദിച്ചത്. മന്ത്രിയായിരുന്ന ഇപി ജയരാജനെതിരെ അന്വേഷണം വൈകുന്നുവെന്നും ഇത് തെറ്റായ കീഴ്‍വഴക്കമാണെന്നും കോടതി പറഞ്ഞതോടെയാണ് വിജിലന്‍‌സ് ഡയറക്‍ടര്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചത്.

വിജിലന്‍സ് ആസ്ഥാനത്തെത്തുന്ന പരാതികളില്‍ തുടര്‍ നടപടി വൈകരുതെന്നും. യൂണിറ്റുകളിൽ എത്തുന്ന പരാതികളിൽ എന്ത് അന്വേഷണം വേണമെന്ന് എസ്‌പിമാര്‍ക്ക് തീരുമാനിക്കാമെന്നും ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ വിജിലൻസ് ഡയറക്ടർ ചെവ്വാഴ്‌ച വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കി. ഇതോടെയാണ് ജയരാജനെതിരെയുള്ള നടപടികള്‍ വിജിലന്‍‌സ് വേഗത്തിലാക്കിയത്.

ജയരാജനെതിരായ പ്രാഥമിക പരിശോധനാ റിപ്പോർട്ട് തിരുവനന്തപുരം വിജിലന്‍‌സ് കോടതി ശനിയാഴ്‌ച പരിഗണിക്കാനിരിക്കെയാണ് അതിവേഗത്തിലുള്ള ഈ നീക്കമുണ്ടായത്. എന്തുകൊണ്ടാണ് നടപടി ക്രമങ്ങള്‍ വൈകുന്നതെന്നും നിലവിലെ പ്രധാന കേസുകള്‍ക്ക് എന്താണ് സംഭവിച്ചതെന്നും വിജിലൻസ് ഉദ്യോഗസ്ഥരോട് ജേക്കബ് തോമസ് ചോദിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

ബന്ധുനിയമനത്തില്‍ പികെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാർ രണ്ടാംപ്രതിയും വ്യവസായ വകുപ്പ് അഡീ ചീഫ് സെക്രട്ടറി പോൾ ആന്റണി മൂന്നാം പ്രതിയുമാകും. കൂടുതൽ രേഖകൾ ശേഖരിച്ചുവെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജയരാജനെതിരെ കേസെടുക്കുന്നതെന്നും വിജിലൻസ് അറിയിച്ചു.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി പി.കെ.സുധീർ നമ്പ്യാരെ നിയമിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്നാണ് ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായത്.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിന് ഒരു വര്‍ഷം മുമ്പ് ചാറ്റ്ജിപിടി കാന്‍സര്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് 27കാരി

India- Pakistan Conflict: ഒരു വശത്ത് താലിബാൻ, ബലൂചിസ്ഥാനിലെ വിഘടനവാദം, കൂട്ടത്തിൽ ഒരു യുദ്ധം കൂടി വന്നാൽ പാകിസ്ഥാൻ തകർന്നടിയും

Thrissur Pooram Holiday: തൃശൂരില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം; നിബന്ധനകള്‍ ഇങ്ങനെ

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് അണ്ണന്‍' അറസ്റ്റില്‍

അടുത്ത ലേഖനം
Show comments