Webdunia - Bharat's app for daily news and videos

Install App

രാഷ്ട്രീയക്കാരുടെ ഒത്താശമൂലമാണ് മൂന്നാറില്‍ കയ്യേറ്റക്കാര്‍ തടിച്ചു കൊഴുക്കുന്നത്, ജാതിയും മതവും പറഞ്ഞ് ഇതിന് മറയിടുന്നത് അംഗീകരിക്കാന്‍ കഴിയില്ല: വിഎസ്

ജാതിയും മതവും പറഞ്ഞ് കയ്യേറ്റത്തിന് മറയിടുന്നത് അംഗീകരിക്കാനാവില്ലെന്ന് വി എസ്

Webdunia
വെള്ളി, 28 ഏപ്രില്‍ 2017 (14:04 IST)
മൂന്നാറില്‍ കയ്യേറ്റക്കാര്‍ തടിച്ചു കൊഴുക്കുകയാണെന്നും ഇതിന് രാഷ്ട്രീയക്കാരാണ് ഒത്താശ ചെയ്യുന്നതെന്നും വിഎസ് അച്യുതാനന്ദന്‍. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനെതിരെയും അവിടെ നടക്കുന്ന കയ്യേറ്റത്തിനെതിരേയും കാല്‍ നൂറ്റാണ്ട് മുമ്പ് തന്നെപ്പോലുള്ളവര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ അന്ന് തങ്ങള്‍ വെട്ടിനിരത്തലുകാരാണെന്ന് പറഞ്ഞ് പറഞ്ഞ് അധിക്ഷേപിക്കാനാണ് പലരും ശ്രമിച്ചതെന്നും വി എസ് പറഞ്ഞു. 
 
ജാതി, മതം, വിശ്വാസം എന്നിവയുടെയൊന്നും പേരില്‍ കയ്യേറ്റത്തിന് മറയിടുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. ലക്കും ലഗാനുമില്ലാതെ നടക്കുന്ന കയ്യേറ്റങ്ങള്‍ മൂന്നാറിനെ മൂന്നാറല്ലാതാക്കി മാറ്റിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളത്. പാവപ്പെട്ട ദളിതരും ആദിവാസികളും ഉള്‍പ്പെടുയുള്ള ആയിരക്കണക്കിന് വരുന്ന ജനങ്ങള്‍ ഭൂമിക്ക് വേണ്ടി സമരരംഗത്ത് വരുന്ന ഈ സമയത്താണ് പണാധിപത്യത്തിന്റെ മുഷ്‌കില്‍ നടാക്കുന്ന ഈ കയ്യേറ്റമെന്നും വിഎസ് കുറ്റപ്പെടുത്തി.

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments