Webdunia - Bharat's app for daily news and videos

Install App

മോദിയുടെ വാഗ്ദത്ത നാട്ടില്‍ കക്കൂസ് പോലുമില്ല; ഗുജറാത്തില്‍ വളരുന്നത് ചില അംമ്പാനിമാരും അദാനിമാരും മാത്രം- പ്രധാനമന്ത്രിയെ പൊളിച്ചടുക്കി വിഎസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്

മലിനീകരണത്തിലാണ് മോഡിയുടെ ഗുജറാത്തിന് ഒന്നാം സ്ഥാനം

Webdunia
വെള്ളി, 6 മെയ് 2016 (20:45 IST)
ബിജെപിയുടെ നിയമസഭ തെരഞ്ഞെടുപ്പിന് ഊര്‍ജം പകരുന്നതിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയും പരിഹസിച്ചും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്.  മോഡിയുടെ വാഗ്ദത്ത നാടായ ഗുജറാത്തില്‍ ജനങ്ങള്‍ക്ക് കക്കൂസ് പോലുമില്ല. ചില അംമ്പാനിമാരുടെയും അദാനിമാരുടെയും കീശയിലേക്ക് മാത്രമാണ് ഗുജറാത്തിലെ ധനസമാഹരണം പോകുന്നതെന്നും വിഎസ് പറഞ്ഞു.  

വിഎസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലേക്ക് വരികയാണ്. ഗുജറാത്ത് എന്ന വാഗ്ദത്ത നാടുപോലെ കേരളത്തെ മാറ്റിയെടുക്കും എന്നാണ് അനുയായികൾ വിളിച്ചു പറയുന്നത്. വാചാലമായി സംസാരിക്കാനും മോഡിക്കാവും. എന്നാൽ വാചക കസർത്തുകൾക്കപ്പുറം എന്താണ് ഗുജറാത്തിൽ ഇവർ ചെയ്ത വികസനം?

ഹ്യൂമൻ ഡെവലെപ്പ്മെന്റ് ഇൻഡക്സ് ആണ് സമൂഹത്തിന്റെ വികസനവും അവിടത്തെ മനുഷ്യരുടെ ജീവിത നിലവാരവും അളക്കാനുള്ള അളവ് കോൽ. ഇതുപ്രകാരം ഇന്ത്യയിലെ ഒന്നാം സംസ്ഥാനം കേരളമാണ്. ഗുജറാത്തിന് പന്ത്രണ്ടാം സ്ഥാനമാണുള്ളത്. ഗുജറാത്തിന് തുല്യമാക്കും കേരളം എന്ന് വീമ്പിളക്കുന്നവർ എന്താണ് ആ പറയുന്നതിനർത്ഥം. ഇന്ന് മലയാളിയുടെ ശരാശരി ആയുർദൈർഘ്യം 74 വയസ്സാണ്. അവർ 64 വയസ്സിൽ തന്നെ മരിക്കണം! നമ്മുടെ കുട്ടികൾ സ്ക്കൂളിലും കോളേജിലും പോകുന്നത് കുറച്ച് ബാല വേലയിൽ ഏർപ്പെടണം! കേരളത്തിൽ 7 ശതമാനം പട്ടിണി അനുഭവിക്കുന്നതെങ്കിൽ ഗുജറാത്തിൽ ഇത് 17 ശതമാനമാണ്. ശൗച്യാലയമാണ് മോഡിയുടെ മറ്റൊരു തുറുപ്പ്. കേരളത്തിൽ 95 ശതമാനം പേർക്കും കക്കൂസുണ്ട്. ഗുജറാത്തിലാകട്ടെ 43 ശതമാനം വീടുകൾക്കും ഇന്നും കക്കൂസില്ല. ഇതാണ് മോഡിയുടെ വാഗ്ദത്ത നാടായ ഗുജറാത്തിന്റെ അവസ്ഥ.

വളർച്ചാ നിരക്ക് എന്നൊരു സൂചിക ഉപയോഗപ്പെടുത്തിയാണ് ഇവർ ഗുജറാത്തിനെ സ്വർഗ്ഗമായി വാഴ്ത്തുന്നത്. ശരിയാണ് അവിടെ ധനാഗമനം നടന്നിട്ടുണ്ട്. എന്നാൽ അത് ചില അംമ്പാനിമാരുടെയും അദാനിമാരുടെയും കീശയിലേക്ക് മാത്രമാണ് ഉണ്ടായിട്ടുള്ളത്.

വ്യവസായികൾ ഗുജറാത്തിലേക്ക് പോയത് മനുഷ്യനേയും പ്രകൃതിയേയും ചൂഷണം ചെയ്യാൻ ഭരണകൂടം കൂട്ടു നില്ക്കുന്നു എന്നത് കൊണ്ട് മാത്രമല്ല വെള്ളവും വായുവും ഉൾപ്പെടെ എന്തു മലിനീകരണവും ചോദ്യം ചെയ്യപ്പെടില്ല എന്നതുകൊണ്ട് കൂടിയാണ്. മലിനീകരണത്തിലാണ് മോഡിയുടെ ഗുജറാത്തിന് ഒന്നാം സ്ഥാനം. സബർമതി ഉൾപ്പെടെയുള്ള ഗുജറാത്തിലെ മൂന്ന് നദികളാണ് ഇന്ത്യയിലെ ഏറ്റവും മലീമസമായ പുഴകൾ. ഈ നദികൾ മലിനമാക്കുന്ന അംബാനിയും അദാനിയും തങ്ങൾക്ക് കുടിക്കാൻ ഹിമാലയത്തിൽ നിന്നും വെള്ളം കൊണ്ടുവരികയും പാവപ്പെട്ട തദ്ദേശവാസികളെ ഈ മലിനജലം കുടിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമാണ് നമ്മൾ കാണുന്ന കുറഞ്ഞ ആയുർ ദൈർഘ്യവും വിദ്യാഭ്യാസവും എല്ലാം. ഈ വികസനമാണ് ഇവർ നമുക്ക് വാഗ്ദാനം ചെയ്യുന്നത്.

ഇതിൽ സഹികെടുന്ന യുവജനതയെ വഴിതിരിച്ചു വിടാൻ ഇവർ വര്‍ഗീയത ആളിക്കത്തിക്കുന്നു. അവരെ തമ്മില്‍ തല്ലിക്കുന്നു. ഈ വർഗീയ വിഷം ചീറ്റി കേരളത്തെ ജാതിയുടേയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ബി.ജെ. പി.ക്കും അഴിമതി മറച്ചു വയ്ക്കാനും തുടരാനും അവരുമായി സന്ധി ചെയ്ത ബി.ഡി. ജെ. എസ് - നും തക്ക തിരിച്ചടി നല്കാനുള്ള അവസരമാണിത്. ശ്രീനാരായണഗുരു, അയ്യങ്കാളി മുതലായ നവോത്ഥാന നായകർ തുടങ്ങുകയും ഇടത് പ്രസ്ഥാനങ്ങൾ മുന്നോട്ട് കൊണ്ടു പോകുകയും ചെയ്ത നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമത്തിൽ നമുക്ക് കൈകോർക്കാം.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha Priya death sentence: സാഹചര്യം കൊണ്ട് കുറ്റവാളിയായി,നിമിഷപ്രിയയുടെ മരണശിക്ഷ 16ന്,മോചനത്തിനായുള്ള ശ്രമത്തിൽ ഇന്ത്യ

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

നിപ: തൃശൂരിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments