Webdunia - Bharat's app for daily news and videos

Install App

വിഎസിന്റെ നിര്‍ദേശം പാര്‍ട്ടി തള്ളി; ഭരണപരിഷ്‌കാര കമ്മീഷന്‍ ഓഫിസ് ഐഎംജിയില്‍ത്തന്നെ മതിയെന്ന് മുഖ്യമന്ത്രി

വിഎസിന്റെ ഓഫീസ് ഐഎംജിയില്‍ത്തന്നെ മതിയെന്ന് മുഖ്യമന്ത്രി

Webdunia
വെള്ളി, 11 നവം‌ബര്‍ 2016 (10:51 IST)
ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് ഐഎംജിയില്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റില്‍ ഓഫീസ് നല്‍കുന്ന കാര്യവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ അഭിപ്രായമാരാഞ്ഞിരുന്നു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും ഐഎംജിയില്‍ ഓഫീസ് തയ്യാറാക്കുന്നതിനായി 70 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അറിയിച്ചത്.  
 
സെക്രട്ടറിയേറ്റ് അനക്‌സിലോ അല്ലെങ്കില്‍ സെക്രട്ടറിയേറ്റിലോ ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് വേണമെന്ന വി എസ് അച്യുതാനന്ദന്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം നേരത്തെ തന്നെ മന്ത്രിസഭ തള്ളി. ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് ഐഎംജിയില്‍ അനുവദിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഓഫീസ് അനുവദിക്കുന്നത് സംബന്ധിച്ച് വി എസ് ചീഫ് സെക്രട്ടറിയ്ക്ക് കത്തെഴുതിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഓഫീസ് ഐഎംജിയിലേയ്ക്ക് മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
 
 
 

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ്; മൊഴി നല്‍കിയ സ്ത്രീ പരാതിയുമായി രംഗത്ത്

Israel vs Hezbollah War: ഇസ്രയേല്‍ സമ്പൂര്‍ണ യുദ്ധത്തിലേക്കോ? ഉറ്റുനോക്കി ലോകം, രണ്ടുംകല്‍പ്പിച്ച് നെതന്യാഹു

ഇന്ന് വൈകിട്ട് ഏഴിനു ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടയ്ക്കും; നാളെയും മറ്റന്നാളും അവധി

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ അപകീര്‍ത്തിപ്പെടുത്തിയ എസ്.ഐക്ക് സസ്‌പെന്‍ഷന്‍

നിങ്ങളുടെ വീട്ടില്‍ 70 വയസ് കഴിഞ്ഞവരുണ്ടോ? സൗജന്യ ചികിത്സയ്ക്കായി രജിസ്‌ട്രേഷന്‍ തുടങ്ങി

അടുത്ത ലേഖനം
Show comments