Webdunia - Bharat's app for daily news and videos

Install App

പ്രതിഷേധത്തെ തുടര്‍ന്ന് സിദ്ധാര്‍ത്ഥിന്റെ വീടിനുമുന്നില്‍ സിപിഎം സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് മാറ്റി

സിആര്‍ രവിചന്ദ്രന്‍
ശനി, 2 മാര്‍ച്ച് 2024 (14:17 IST)
പ്രതിഷേധത്തെ തുടര്‍ന്ന് സിദ്ധാര്‍ത്ഥിന്റെ വീടിനുമുന്നില്‍ സിപിഎം സ്ഥാപിച്ച ബോര്‍ഡ് മാറ്റി. നാട്ടുകാരുടേയും കുടുംബത്തിന്റേയും പ്രതിഷേധത്തെ തുടര്‍ന്നാണ് മാറ്റിയത്. എസ്എഫ്ഐ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥനെ കൊന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരിക എന്നായിരുന്നു ഫ്‌ളക്‌സ് ബോര്‍ഡിലുണ്ടായിരുന്നത്. 
 
മൂന്നുദിവസം വെള്ളം പോലുംകൊടുക്കാതെ പൂട്ടിയിട്ട് കൊലപ്പെടുത്തിയിട്ട് നാടകവുമായി വന്നിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന് സിദ്ധാര്‍ത്ഥ് ഇരയായി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കടുത്ത നടപടിയെടുത്തിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലറെ സസ്‌പെന്റ് ചെയ്തു. വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലന്‍ ഡോ. എം.ആര്‍ ശശീന്ദ്രനാഥിനെയാണ് സസ്‌പെന്റ് ചെയ്തത്. കൂടാതെ വൈസ് ചാന്‍സലര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ-ചൈന ബന്ധത്തിൽ നേരിയ പുരോഗതി, അതിർത്തിയിലെ പ്രശ്നങ്ങളും ചർച്ചയാകും, ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമം

സെലന്‍സ്‌കി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു.

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനു വേണ്ടി ഇന്ത്യ യാചിച്ചു: പാക് സൈനിക മേധാവി അസിം മുനീര്‍

ബിഗ് ബോസ് താരം ജിന്റോക്കെതിരെ മോഷണ കേസ്; പരാതിയില്‍ സിസിടിവി ദൃശ്യങ്ങളും

Rapper Vedan: ആരാധന തോന്നി ഫോണിൽ ബന്ധപ്പെട്ടു, ആദ്യം കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചു, വേടനെതിരായ പരാതി ഡിജിപിക്ക് മുന്നിൽ

അടുത്ത ലേഖനം
Show comments