നടി ഷീലയുമായി എനിക്ക് യാതൊരു ബന്ധവുമില്ല, സാമൂഹ്യ മാധ്യമങ്ങളിൽ ആളുകൾ തോന്നുംപോലെ എഴുതുന്നു: യതീഷ് ചന്ദ്ര

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (10:22 IST)
ശബരിമലയിൽ സുരക്ഷ ചുമതലയുള്ള എസ് പി  യതീഷ് ചന്ദ്ര ഒരേസമയം കയ്യടി നേടുകയും വിവാദ നായകനാ‍വുയും ചെയ്തിരുന്നു. ഇതിനു പിന്നാലെ പല തരത്തിലുള്ള പ്രചരണങ്ങളണ് യതീഷ് ചന്ദ്രയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത്. നടി ശിലയുടെ ബന്ധുവാണ് യതീഷ് ചന്ദ്ര എന്ന തരത്തിൽ വരെ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 
 
നടി ശിലയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. സാമൂഹ്യ മധ്യമങ്ങളിലൂടെ ആരോ മെനഞ്ഞെടുത്ത ഒരു കഥ മാത്രമാണ് ഇത്. പലരും സോഷ്യൽ മിഡിയയിൽ അവർക്ക് തോന്നുന്നതുപോലെ പ്രചരണങ്ങൾ നടത്തുകയാണ്. ഇവ പലതും അവഗണിച്ച് വിടുകയാണ് ചെയ്യുന്നത് എന്നും യതീഷ് ചന്ദ്ര പറഞ്ഞു.
 
താനൊരു ഹിന്ദുവാണ്, ആയ്യപ്പഭക്തനാണ്. ചെറുപ്പം മുതൽ അയ്യപ്പ ദർശനം നടത്തുന്നുണ്ട്. അതേസമയം രാജ്യത്തെ നിയം നടപ്പിലാക്കുക എന്ന ചുമതലകൂടി തനിക്കുണ്ട്. നിറം നോക്കിയല്ല നടപടികൾ സ്വീകരിക്കുക. അവശ്യമായി വന്നാൽ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു. 
 
ശീലയുടെ സഹോദരിയുടെ മകനാണ് യതീശ് ചന്ദ്ര എന്നും കേന്ദ്ര മന്ത്രി പൊൻ‌രാധാകൃഷണനെ തടഞ്ഞത് അദ്ദേഹത്തിന്റെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് എന്നുമെല്ലാം സാമുഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

അടുത്ത ലേഖനം
Show comments