Webdunia - Bharat's app for daily news and videos

Install App

അപ്പുണ്ണി കൊടുത്തത് ഒരു ഒന്നൊന്നര പണി; ദിലീപ് കുടുങ്ങും ഉറപ്പ് ?

അപ്പുണ്ണി ചതിച്ചു; ദിലീപ് കുടുങ്ങും ഉറപ്പ് ?

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (09:12 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ജാമ്യത്തിന് വേണ്ടി വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. അഡ്വ രാംകുമാറിന് പകരം അഡ്വ രാമന്‍ പിളളയാണ് ഇത്തവണ ദിലീപിന് വേണ്ടി ഹാജരാകുന്നത്.
 
ആദ്യം മജിസ്‌ട്രേറ്റ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ദിലീപ് നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളുകയായിരുന്നു. പൊലീസിന്റെ കൈയ്യില്‍ നിര്‍ണായക തെളിവുകള്‍ ഉണ്ട് എന്ന് തന്നെയാണ് കോടതി വിലയിരുത്തിയത്. 
 
അതേസമയം അപ്പുണ്ണി പൊലീസിന് മുന്നില്‍ എത്തി, മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടതായി മൊഴി നല്‍കിയിരുന്നു. പക്ഷേ, അപ്പോഴും ചില കാര്യങ്ങള്‍ ദിലീപിന്റെ പ്രതീക്ഷകളെ തകിടം മറിയ്ക്കുന്നു.
കേസ് ഡയറി പരിശോധിച്ചതിന് ശേഷം ആയിരുന്നു കഴിഞ്ഞ തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ നിരസിച്ചത്. 
 
ദിലീപിനെതിരെ കൃത്യമായ തെളിവുകള്‍ ഉണ്ട് എന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇത്തവണ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലും ദിലീപ് പഴയ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. പള്‍സര്‍ സുനിയെ അറിയുക പോലും ഇല്ല എന്നതാണ് അതില്‍ പ്രധാനം. 
 
കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുണ്ട് എന്നായിരുന്നു കഴിഞ്ഞ തവണ പ്രോസിക്യൂഷന്‍ വാദിച്ചത്. അന്വേഷണം അന്തിമ ഘട്ടത്തില്‍ ആണ് എന്നും പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷം അറസ്റ്റുകള്‍ ഒന്നും നടന്നിട്ടില്ല. 
 
ദിലീപിന്റെ സഹചാരിയും മാനേജറും ആയ അപ്പുണ്ണിയെ പിടികിട്ടിയിട്ടില്ലെന്ന വാദവും കഴിഞ്ഞ തവണ പ്രോസിക്യൂഷന്‍ ഉന്നയിച്ചു. എന്നാല്‍ ഇനി അത് പറയാന്‍ പറ്റില്ല. കാരണം അപ്പുണ്ണി പൊലീസിന് മുന്നിലെത്തി മൊഴി നല്‍കിക്കഴിഞ്ഞു. 
 
പള്‍സര്‍ സുനിയോട് ഫോണില്‍ സംസാരിച്ചത് ദിലീപ് പറഞ്ഞിട്ടാണ് എന്നാണ് അപ്പുണ്ണി പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. സുനിയെ അറിയില്ല എന്ന വാദം പൊളിക്കുന്നതാണ് ഈ മൊഴി.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments