ആറുമാസത്തിനകം സംസ്ഥാനത്ത് പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിക്കും: കെ ടി ജലീല്‍

Webdunia
വെള്ളി, 23 ജൂണ്‍ 2017 (08:37 IST)
സംസ്ഥാനത്ത് ആറുമാസത്തിനകം പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. കടകളിലും മറ്റും സ്റ്റോക്കുള്ള സഞ്ചികളെല്ലാം നീക്കം ചെയ്യുന്നതിനോ അല്ലെങ്കില്‍ ഉപയോഗിച്ചുതീര്‍ക്കുന്നതിനോ ആയാണ് ആറുമാസം സമയമനുവദിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.  
പഴം-പച്ചക്കറിക്കടകളും ഹോട്ടലുകളും മത്സ്യസ്റ്റാളുകളും ഇറച്ചിക്കടകളുമെല്ലാം  മാലിന്യം സംസ്‌കരിക്കാന്‍ സ്വന്തംസംവിധാനമൊരുക്കണം. പ്രവര്‍ത്തിക്കുന്നിടത്ത് സൗകര്യമില്ലെങ്കില്‍ മറ്റൊരിടത്ത് സംവിധാനമൊരുക്കി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു.
 
ഇതിനായി ആവശ്യമാണെങ്കില്‍ നിയമനിര്‍മാണം നടത്തും. ഹോട്ടലുകളില്‍നിന്നും മറ്റുമുള്ള മാലിന്യങ്ങള്‍ ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കുന്നവരെ നിരീക്ഷിക്കും. ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് സംസ്‌കരണയൂണിറ്റുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
 
കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുക. സംസ്‌കരണയൂണിറ്റുകളില്‍നിന്നുള്ള പ്ലാസ്റ്റിക് പൊതുമരാമത്ത് വകുപ്പിന് റോഡ് നിര്‍മാണത്തിനായി കിലോഗ്രാമിന് 20 രൂപ നിരക്കില്‍ നല്‍കും. തദ്ദേശസ്ഥാപനങ്ങളും റോഡുനിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

അടുത്ത ലേഖനം
Show comments