ആളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്, ആരാധനാലയങ്ങളുടെ പരിസരംപോലും ഇതിനായി ഉപയോഗിക്കുന്നു: പിണറായി

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (14:11 IST)
വേഗത്തില്‍ ആളുകളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രത്തില്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനയങ്ങളുടെ പരിസരങ്ങള്‍ പോലും ഇതിനായി ഉപയോഗിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിന്‍റെ നിയന്ത്രണത്തില്‍ ആരംഭിച്ച സൈനിക പ്രീ റിക്രൂട്ടുമെന്‍റ് പരിശീലനകേന്ദ്രം കണ്ണൂര്‍ തളാപ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഇത്തരം കേന്ദ്രങ്ങളില്‍ ശാരീരിക പരിശീലനമെന്ന പേരില്‍ നടക്കുന്നത് ആയുധ പരിശീലനമാണ്. ആരാധനയങ്ങളുടെ പരിസരങ്ങള്‍ പോലും ഇതിനായി ഉപയോഗിക്കുകയാണ്. ദേശസ്നേഹം വളര്‍ത്താനെന്ന പേരില്‍ ഇത്തരം ഇടങ്ങളില്‍ മനുഷ്യത്വം ഊറ്റിക്കളയുകയാണ്. 
 
ഇത്തരം കേന്ദ്രങ്ങളും സംഘടനകളും വേഗത്തില്‍ ആളെ കൊല്ലാന്‍ പഠിപ്പിക്കുകയാണ്. ഇങ്ങനെയുള്ള കേന്ദ്രങ്ങളെക്കുറിച്ച് പരാതി ലഭിച്ചാല്‍ അത് പരിഗണിക്കും - മുഖ്യമന്ത്രി വ്യക്തമാക്കി. 
 
എല്ലാ ജില്ലകളിലും സൈനിക പ്രീ റിക്രൂട്ടുമെന്‍റ് പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങാനാണ് സിപിഎം തീരുമാനം. സൈന്യത്തിലേക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള സേനാവിഭാഗങ്ങളിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന യുവാക്കള്‍ക്കായാണ് ഇവ സ്ഥാപിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

അടുത്ത ലേഖനം
Show comments