ഇത് ഒരുമയുടേയും മനക്കരുത്തിന്റേയും ജയം!

ഇത് പൊരുതി നേടിയ വിജയം!

Webdunia
വെള്ളി, 21 ജൂലൈ 2017 (08:13 IST)
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ കഴിഞ്ഞ 22 ദിവസമായി നടത്തി വരുന്ന സമരം പര്യവസാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി നിശ്ചയിക്കുകയും സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റുകള്‍ സമ്മതിക്കുകയും ചെയ്തതോടെയാണ് സമരം അവസാനിച്ചത്.
 
അവസാന നിമിഷം വരെ പിന്നോട്ടില്ലെന്ന തീരുമാനത്തിലായിരുന്നു നഴുമാര്‍. അവരുടെ മനക്കരുത്തിന്റെ ഫലമാണീ നടപടിയെന്നാണ് നേതാക്കള്‍ പറയുന്നത്. സമരം നടത്തിയവരോട് ഒരിക്കലും പ്രതികാര നടപടി പാടില്ലെന്നും മുഖ്യമന്ത്രി മാനേജ്മെന്റ് പ്രതിനിധികളോട് വ്യക്തമാക്കി. 
 
മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയുടെ ഫലമറിയാന്‍ ആകംഷയോടെയായിരുന്നു സംസ്ഥാനത്തെ നഴ്സുമാര്‍ നിലയുറപ്പിച്ചത്. സമരം ജയം കണ്ടെന്ന വാര്‍ത്തയായിരുന്നു അവരെ തേടിയെത്തിയത്. ‘അഞ്ച് ആറ് മാസമായി വലിയ പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു ഞങ്ങള്‍. അതിന് കിട്ടിയ അന്തിമ വിജയമാണിത്. ഞങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ലോകത്തിന്റെ പലയിടങ്ങളിലുള്ള നേഴ്‌സുമാര്‍ക്കും രോഗികള്‍ക്കും പൊതുജനത്തിനും നന്ദി അറിയിക്കുന്നു. ഈ ചരിത്ര വിജയം നേഴ്‌സിങ് സമൂഹം ആഘോഷിക്കുമെന്ന്’ നഴ്സുമാര്‍ പറയുന്നു. 

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

അടുത്ത ലേഖനം
Show comments